Sorry, you need to enable JavaScript to visit this website.

ഉംപുൻ ചുഴലിക്കാറ്റിൽ ബംഗാളിലും കൊൽക്കത്തയിലുമായി 18 പേർ മരിച്ചു

കൊൽക്കത്ത- ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഉംപുൻ ചുഴലിക്കാറ്റിൽ ഇന്ത്യയിലും ബംഗ്ലാദേശിലും മരിച്ചവരുടെ എണ്ണം പതിനെട്ടായി. ബംഗാളിൽ മാത്രം പന്ത്രണ്ടു പേർ മരിച്ചു. ബംഗാളിന് പുറമെ ഒഡീഷയിലും മരണം സംഭവിച്ചു. 155-165 കിലോ മീറ്റർ വേഗത്തിലാണ് കാറ്റ് ബംഗാളിലെ ധിഗ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപുകളിലുടെയും കടന്നു പോയത്. നോർത്ത്‌സൗത്ത് ഫർഗനാ, പശ്ചിമ മിഡ്‌നാപൂർ, കിഴക്കൻ മിഡ്‌നാപൂർ, ഹൗറ കൊൽക്കത്ത എന്നിവിടങ്ങളിൽ കനത്ത നാശമുണ്ടായി. ഇവയുടെ കണക്കെടുക്കാൻ തന്നെ മൂന്നുനാലു ദിവസം വേണ്ടിവരുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
കോവിഡ് 19 നെക്കാൾ വലിയ നാശനഷ്ടമാണ് ഉംപുൻ ഉണ്ടാക്കിയത്. ലക്ഷകണക്കിന് ബംഗാളികൾ തിരിച്ചുവരുന്നു, കോവിഡിനെ നേരിടുന്നു. അതിനിടയിലാണ് ഈ കാറ്റും എത്തിയത്. ഏറ്റവും വലിയ നാശനഷ്ടം വിതച്ചത് ഉംപുൻ ആണെന്നും മമത പറഞ്ഞു. അഞ്ച് ലക്ഷത്തോളം ആളുകളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞതുകൊണ്ടാണ് നാശനഷ്ടം കുറവായത്.ബംഗാളിലെയും ഒഡീഷയിലെയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്കെ ഭീഷണിയിലാണ്.
ദുരന്തത്തെ രാഷ്ട്രീയമായി കാണാതെ മനുഷ്യത്വ പരമായി സമീപിക്കണമെന്ന് മമത ബാനർജി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 24 പർഗനാസ് ജില്ല പൂർണമായും തകർന്നതായി അവർ പറഞ്ഞു. കൊൽക്കത്ത നഗരം പൂർണമായും വൈദ്യുതി രഹിതമാണ്. പലയിടങ്ങളിലും ഇലക്ട്രിക് പോസ്റ്റുകൾ വീണ് ചെറിയ തോതിലുള്ള തീപിടുത്തങ്ങളും ഉണ്ടായി.

 

Latest News