Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എംഫാന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ഏഴ് ലക്ഷം പേരെ ഒഴിപ്പിക്കാന്‍ ഒഡീഷ 

ഭുവനേശ്വര്‍- കൊറോണയ്ക്ക് പിന്നാലെ ഒഡീഷയ്ക്ക് ഭീഷണിയായി എംഫാന്‍ കൊടുങ്കാറ്റ് .ആറ് മണിക്കൂറിനകം ആറ് കി.മീ വേഗതയില്‍ ആഞ്ഞുവീശുന്ന കൊടുങ്കാറ്റ്  പശ്ചിമ ബംഗാളിന്റെയും പരിസരപ്രദേശങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. ചില പ്രദേശങ്ങളില്‍ കാറ്റ് ചെറിയ തോതില്‍ തീവ്രമായിട്ടുണ്ട്.ഈ കാറ്റ് ഒഡീഷയുടെ തീരദേശങ്ങളില്‍ വന്‍ നാശം വിതക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതേതുടര്‍ന്ന് 12 ജില്ലകളില്‍ നിന്നായി ഏഴ് ലക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചതായി ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു.വരും ദിവസങ്ങളില്‍ ആന്ധ്ര,പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിലേക്കും കാറ്റ് ആഞ്ഞ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുമായും ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അവലോകന യോഗം നടത്തി. എന്‍ഡിആര്‍എഫ്, ഫയര്‍ സര്‍വീസ് ടീമുകള്‍ ജില്ലകളില്‍ തയ്യാറായി കഴിഞ്ഞു. കുടിവെള്ള വിതരണം, റോഡ് ക്ലിയറന്‍സിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുക എന്നി കാര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി തീരത്തേക്ക് അടുക്കുന്നത് മുമ്പില്‍ കണ്ട് പത്തോളം ദേശീയ ദുരന്തനിവാരണ സേനയെ ബലാസോര്‍,ബദ്രക്,കേന്ദ്രപാര,പുരി,ജഗത്സിങ് പുര്‍,ജജ്പൂര്‍,മയുര്‍ബന്‍ എന്നി ജില്ലകളില്‍ വ്യനിസിപ്പിച്ചിട്ടുണ്ട്. എംഫാന്‍ കൊടുങ്കാറ്റ് പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് തീരങ്ങള്‍ക്കിടയില്‍ അഥവാ പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപ്,ഹതിയ ദ്വീപിലേക്കും  മെയ് 20 ഓടെ എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.  

2020 ലെ ആദ്യത്തെ കൊടുങ്കാറ്റായ എംഫാന്‍ ചുഴലിക്കാറ്റ്  ആന്ധ്രാപ്രദേശിനെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല, എന്നാല്‍ ഞായറാഴ്ച വടക്കന്‍ തീരത്തെ ആന്ധ്രാപ്രദേശില്‍ നേരിയ മഴയ്ക്ക് നേരിയ മഴയ്ക്ക് കാരണമായേക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം കടലില്‍ കടുത്ത സമ്മര്‍ദ്ദം പ്രത്യക്ഷപ്പെട്ടതായി സൈക്ലോണ്‍ മുന്നറിയിപ്പ് സെന്റര്‍ (സിഡബ്ല്യുസി) വിശാഖപട്ടണം ഡയറക്ടര്‍ വി വിജയ ഭാസ്‌കര്‍ പറഞ്ഞു. ആഴത്തിലുള്ള സമ്മര്‍ദ്ദം ഞായറാഴ്ച രാവിലെ ഒരു കൊടുങ്കാറ്റായും പിന്നീട് ഒരു ചുഴലിക്കാറ്റായും മാറും. നിരീക്ഷണത്തിനും മോഡലുകള്‍ക്കും അനുസരിച്ച് ചുഴലിക്കാറ്റ് വലുതാണെന്ന് ഐഎംഡി ഡയറക്ടര്‍ കെ നാഗരത്‌ന പറഞ്ഞു.

Latest News