Sorry, you need to enable JavaScript to visit this website.

നൈജീരിയയില്‍ കുടുങ്ങി 200 മലയാളികള്‍

ന്യൂദല്‍ഹി- കോവിഡ് വ്യാപിച്ച നൈജീരിയയില്‍ കുടുങ്ങി ആയിരക്കണക്കിന് ഇന്ത്യക്കാര്‍. ഇവരില്‍ 200 മലയാളികളും ഉള്‍പ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇടപെടാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇവര്‍ പ്രതിഷേധവും നടത്തിയിരുന്നു. 
മലയാളികള്‍ ഇടപെട്ട് നാട്ടിലേക്ക് മടങ്ങാന്‍ ചാര്‍ട്ടേഡ് വിമാനം തയ്യാറാക്കിയെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ല. നൈജീരിയയിലെ സ്ഥിതി ആശങ്കാജനകമാണെന്നാണ് ഇവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ പറയുന്നത്. ടെസ്റ്റിങ്ങും കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതും നൈജീരിയയില്‍ കുറവാണെന്നും ഇവര്‍ പറയുന്നു.
നൈജീരിയയില്‍ ലോക്ക് ഡൗണുണ്ടെങ്കിലും ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൃത്യമായി പാലിക്കാത്തത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഇവിടെ കുടുങ്ങിയ മലയാളികള്‍ പറയുന്നു. ഇതിനോടകം 20 ഇന്ത്യക്കാര്‍ക്ക് നൈജീരിയയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കരീബിയന്‍ രാജ്യമായ ഹെയ്തിയിലും മലയാളികളടക്കം നാല്‍പതോളം പേര്‍ കുടുങ്ങി കിടപ്പുണ്ട്. വൈറസിന്റെ അടുത്ത വ്യാപനം ആഫ്രിക്കയിലാവാമെന്നും ഇവിടെ രോഗം തടയാന്‍ ആയില്ലെങ്കില്‍ രണ്ട് ലക്ഷത്തോളം പേരുടെ മരണത്തിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.
 

Latest News