ലണ്ടൻ- കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ബ്രിട്ടൻ. 32,313 പേരാണ് ഇതോടകം ബ്രിട്ടനിൽ മരിച്ചത്. ഏപ്രിൽ 24ന് ശേഷം ഒരാഴ്ചക്കിടെ 7000 പേർക്കാണ് ബ്രിട്ടനിൽ ജീവൻ നഷ്ടമായത്. കോവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പരാജയമാണെന്ന പ്രതിഷേധം പടരുന്നതിനിടെയാണ് കൂടുതൽ മരണസംഖ്യയിൽ രാജ്യം കുതിക്കുന്നത്. നിലവിൽ അമേരിക്കയിലാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. കോവിഡ്-19 ആണ് മരണകാരണം എന്ന് സൂചിപ്പിക്കുന്ന ഔദ്യോഗിക രേഖ പ്രകാരമുള്ള കണക്ക് മാത്രമാണിത്. 29,315 പേരാണ് ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രാജ്യമായി ബ്രിട്ടന്‍ മാറി.