Sorry, you need to enable JavaScript to visit this website.

ജയലളിത അണ്ണാ ഡിഎംകെയുടെ 'ശാശ്വത' ജനറല്‍ സെക്രട്ടറി; ശശികലയും ദിനകരനും പുറത്ത്

ചെന്നൈ- അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയെ അണ്ണാ ഡിഎംകെയുടെ ശാശ്വത ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്താന്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ജയലളിതയുടെ മരണ ശേഷം ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അവരുടെ തോഴി ശശികലയേയും ബന്ധു ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. താല്‍ക്കാലിക ജനറല്‍ സെക്രട്ടറി എന്ന പദവി ഇല്ലാതാക്കിയെന്നും ജയലളിത തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ ശാശ്വതമായി തുടരുമെന്നും യോഗത്തിനു ശേഷം പാര്‍ട്ടി നേതാവ് ആര്‍ ബി ഉദയകുമാര്‍ പറഞ്ഞു. 

 

മുഖ്യമന്ത്രി എടപ്പാളി പളനിസാമിയുടെ നേതൃത്വത്തിലുള്ള പക്ഷവും ഒ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള പക്ഷവും ലയിച്ച് അണ്ണാ ഡിഎംകെ ഒറ്റക്കെട്ടാകുമെന്നും പാര്‍ട്ടി ചിഹ്നമായ രണ്ടില തിരിച്ചുപിടിക്കുമെന്നും യോഗത്തില്‍ പാസാക്കിയ മറ്റൊരു പ്രമേയത്തില്‍ വ്യക്തമാക്കിയതാണ് അദ്ദേഹം പറഞ്ഞു. അമ്മ (ജയലളിത) നിയമിച്ച നേതാക്കളെല്ലാം അതേ പദവിയില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ടിടിവി ദിനകരന്‍ പാര്‍ട്ടിയുടെ പേരില്‍ നടത്തിയ പ്രസ്താവനകളൊന്നും നിലനില്‍ക്കുന്നതല്ലെന്നും പാര്‍ട്ടിക്ക് അതില്‍ ഉത്തരവാദിത്തങ്ങളൊന്നുമില്ലെന്നും ഉദയകുമാര്‍ വ്യക്തമാക്കി.

 

ജയലളിതയുടെ മരണ ശേഷം കടുത്ത നേതൃത്വ പ്രതിസന്ധിയിലായ പാര്‍ട്ടി പിന്നീട് പിളര്‍ന്ന് ഇരുപക്ഷളായിരുന്നു. പാര്‍ട്ടി പിടിച്ചടക്കാന്‍ ശ്രമിച്ച ശശികലയ അഴിമതിക്കേസില്‍ ജയിലിലായതോടെ ഒന്നിച്ച ഇരുപക്ഷങ്ങളും പിന്നീട് ശശികലയ്‌ക്കെതിരെ തിരിയുകയായിരുന്നു. രണ്ടു പക്ഷങ്ങളും ഒന്നിച്ച ശേഷം നടക്കുന്ന നിര്‍ണായ നേതൃയോഗമാണ് ഇന്ന് നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം. 

 

Latest News