ന്യൂയോർക്ക്- കൊറോണ വൈറസ് ചൈനയിലെ ലാബിൽ സൃഷ്ടിക്കപ്പെട്ടതാണെ വാദവുമായി അമേരിക്കൻ ഭരണകൂടം വീണ്ടും രംഗത്തെത്തി. ചെനയിൽ മനുഷ്യ നിർമ്മിതമാണ് വൈറസ് എന്ന തങ്ങളുടെ വാദം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ കൊണ്ടുവരാൻ ഏജൻസിക്ക് മേൽ സർക്കാർ ശക്തമാക്കി. നേരത്തെ പ്രസിഡന്റ് ട്രംപിന്റെയും വിദേശകാര്യ സെക്രട്ടറി മൈക്ക് പെൻസിന്റെയും അവകാശവാദങ്ങൾ അമേരിക്കയിലെ രഹസ്യാന്വേഷണ ഏജൻസികൾ തള്ളി കളഞ്ഞിരുന്നു. ചൈനയ്‌ക്കെതിരായ നീക്കം ശക്തമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ചൈനയ്‌ക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ ആലോചിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വൈറ്റ് ഹൗസിൽ യോഗം ചേർന്നു.
കൊറോണ വൈറസ് വ്യാപനം തുടങ്ങിയതിന്റെ ആദ്യഘട്ടത്തിൽ മുതൽ ട്രംപ് ചൈനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഒരു ഘട്ടത്തിലും ഇതിന് അമേരിക്കൻ ഏജൻസികൾ തെളിവുകൾ ഹാജരാക്കിയിരുന്നില്ല. അധികം വൈകാതെ ചൈനക്കെതിരായ ആരോപണങ്ങൾ അവസാനിപ്പിച്ച ട്രംപ് പിന്നീട് ചൈനീസ് പ്രസിഡന്റ് ഷീ ജെൻ പിങ്ങുമായി ചർച്ച നടത്തുകയും ചെയ്തു. എന്നാൽ അടുത്ത കാലത്തായി വീണ്ടും ആരോപണം ഉന്നയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റോയ്‌ട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ആരോപിച്ചിരുന്നു. ജോ ബൈഡനെ ജയിപ്പിക്കാൻ വേണ്ടി ചൈന ശ്രമിക്കുകയാണെന്നും വ്യാപാര കരാറും ചൈനയ്‌ക്കെതിരെ സ്വീകരിച്ച മറ്റ് ശക്തമായ നടപടികളുമാണ് ഇതിന് കാരണമെന്നുമായിരുന്നു ട്രംപിന്റെ വാദം. വൈറസ് ബാധ ഉണ്ടായതു മുതൽ അത് ഫലപ്രദമായി തടയാനോ മുന്നറിയിപ്പുകൾ നൽകാനോ ചൈന തയ്യാറായില്ലെന്ന് നേരത്തെ മുതൽ ട്രംപ് ആരോപിക്കുന്നതാണ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത് ചൈന ലോകാരോഗ്യ സംഘടനയിൽനിന്ന് ചൈന വിവരങ്ങൾ മറച്ചുവെച്ചുവെന്നാണ്. എന്നാൽ ചൈന സ്വീകരിച്ച നിലപാടുകളെ പിന്തുണയ്ക്കുന്ന സമീപനമാണ് ലോകാരോഗ്യ സംഘടന സ്വീകരിച്ചത്.