Sorry, you need to enable JavaScript to visit this website.

പ്രതിസന്ധി രൂക്ഷം, ഉദ്ദവ് താക്കറെ മോഡിയെ വിളിച്ചു 

മുംബൈ-നിയമസഭയില്‍ അംഗമല്ലാത്ത ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഗവര്‍ണര്‍ ബിഎസ് കോഷ്യാരി കനിയണം. നിയമസഭയില്‍ അംഗമല്ലാത്ത ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിട്ട് മെയ് 28 ന് ആറു മാസം പൂര്‍ത്തിയാകും.
അതിന് മുന്‍പായി ലെജിസ്ലേറ്റീവ് കൗണ്‍സിലിലെങ്കിലും ഉദ്ധവ് അംഗമാകേണ്ടതുണ്ട്.എന്നാല്‍ കൗണ്‍സിലിലേക്ക്  കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയുടെ പശ്ചാത്തലത്തില്‍ ഉടനെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് സാധ്യതയില്ല.
തെരഞ്ഞെടുപ്പ് നടത്തണം എന്ന് ആവശ്യപെട്ട് ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്ഇതുസംബന്ധിച്ച് സംസ്ഥാന മന്ത്രിസഭയും കമ്മീഷനോട് ശുപാര്‍ശ ചെയ്‌തേക്കും. ഉദ്ധവ് താക്കറയെ നാമനിര്‍ദേശത്തിലൂടെ നിയമസഭയില്‍ അംഗമാക്കുന്നതിനുള്ള നീക്കം നടക്കുന്നുണ്ട്.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ ഉദ്ധവ് സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം സംബന്ധിച്ച് പ്രധാനമന്ത്രിയെ 
ധരിപ്പിച്ചു. ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ രാഷ്ട്രീയ അസ്ഥിരതയെ അഭിമുഖീകരിക്കാനുള്ള പ്രാപ്തി സംസ്ഥാനത്തിനില്ല, മാത്രമല്ല  അത് തെറ്റായ സന്ദേശവും നല്‍കും,  ഈ സാഹചര്യത്തില്‍ അത് ഒഴിവാക്കണം ഉദ്ധവ് പ്രധാനമന്ത്രിയോട് പറഞ്ഞു. ഇക്കാര്യം ഉടനെ തന്നെ പരിശോധിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായാണ് വിവരം. ആറുമാസ കാലാവധിക്കുള്ളില്‍ നിയമസഭയില്‍ അംഗം ആകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഉദ്ധവ് രാജിവെയ്ക്കുകയും 
വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനും സാധ്യതയുണ്ട്.
 

Latest News