Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്ക് കള്ളം പുറത്തായതിന്റെ ജാള്യം-രമേശ് ചെന്നിത്തല

തിരുവനന്തപുരം- സ്പ്രിംഗ്ലർ വിവാദത്തിൽ തെളിവില്ലാത്ത ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പ്രതിരോധത്തിന് എന്ന പേരിൽ ഡാറ്റാ, സ്പ്രിംഗ്ലർ കമ്പനിക്ക് കൈമാറാനുള്ള കരാറിൽ മുഖ്യമന്ത്രിയുടെ കള്ളം പുറത്തുവരികയാണെന്നും ചെന്നിത്തല പറഞ്ഞു.

'കള്ളം പുറത്തായതിന്റെ ജാള്യതയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയും ഐ.ടി സെക്രട്ടറിയും പറഞ്ഞ കാര്യങ്ങളിൽ ദുരൂഹത തുടരുകയാണ്. അസാധാരണമായ സാഹചര്യത്തിലെ അസാധാരണമായ കൊള്ളയാണിത്. എന്നിട്ടും തെളിവ് ആവശ്യപ്പെടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. കോവിഡ് കാലത്ത് 25 ദിവസമാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയത്. ഒരു ദിവസം പോലും ഡാറ്റാ കൈമാറ്റത്തെ കുറിച്ചോ സ്പ്രിംഗ്ലറുമായുള്ള കരാറിനെ കുറിച്ചോ മുഖ്യമന്ത്രി പറയാത്തത് കള്ളം മറച്ചുവക്കാനുള്ളത് കൊണ്ടാണ്. ഈ  കരാറിനെ കുറിച്ച് വാർത്താസമ്മേളനം നടത്തി പുറത്ത് പറയും വരെ ഒരാൾക്കും ഒന്നുമറിയില്ലായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.
 

Latest News