Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

11 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസ്; മായ കൊട്‌നാനിയുടെ രക്ഷയ്ക്ക് അമിത് ഷാ കോടതിയിലെത്തുമോ?

ഗാന്ധിനഗർ- ഗുജറാത്ത് കലാപത്തിൽ ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രമുഖയായ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ മായാ കോട്‌നാനി, മറ്റൊരു കൂട്ടക്കൊല കേസിൽ തന്നെ സഹായിക്കാൻ പാർട്ടി അധ്യക്ഷൻ സാക്ഷാൽ അമിത് ഷാ എത്തുമെന്ന പ്രതീക്ഷയിലാണ്. 11 മുസ്‌ലിംകൾ കൂട്ടക്കൊല ചെയ്യപ്പെട്ട നരോദ ഗ്രാം കേസിന്റെ വിചാരണയിലാണ് തനിക്കനുകൂലമായി സാക്ഷി പറയാൻ അമിത് ഷാ എത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഷാ അതിന് തയാറാവില്ലെന്നാണ് ബി.ജെ.പി നേതാക്കൾ നൽകുന്ന സൂചന. 
കേസിൽ പ്രതിഭാഗം സാക്ഷികളെ മുഴുവൻ ഹാജരാക്കാൻ കോട്‌നാനിക്ക് സുപ്രീം കോടതി വെള്ളിയാഴ്ച വരെ സാവകാശം അനുവദിച്ചു. ഈ സാഹചര്യത്തിൽ ഷാക്ക് ഏത് വിലാസത്തിൽ സമൻസ് അയക്കണമെന്നറിയാതെ കുഴങ്ങുകയാണ് കോട്‌നാനിയും പ്രതിഭാഗം അഭിഭാഷകരും. കേസിൽ അമിത് ഷാ ഒഴികെ എല്ലാ പ്രതിഭാഗം സാക്ഷികളുടെയും ക്രോസ് വിസ്താരം കഴിഞ്ഞു.
2002 ഫെബ്രുവരി 28ന് നടന്ന അഹമ്മദാബാദിലെ നരോദ പാട്യ കൂട്ടക്കൊലക്കു പിന്നാലെയാണ് തൊട്ടടുത്തുള്ള നരോദ ഗ്രാമിലും കൂട്ടക്കൊല നടന്നത്. നൂറിലേറെ മുസ്‌ലിംകൾ കൂട്ടക്കൊല ചെയ്യപ്പെട്ട നരോദ പാട്യ അക്രമത്തിൽ പങ്കെടുത്തതിന് വിചാരണ കോടതി മായാ കോട്‌നാനിയെ 28 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചിരുന്നു. 2012ലെ വിധിയെത്തുടർന്ന് കോട്‌നാനി ജയിലിലടക്കപ്പെട്ടെങ്കിലും 2014ൽ ജാമ്യത്തിലിറങ്ങി. 
നരോദ ഗ്രാം കൂട്ടക്കൊല കേസിൽ കോട്‌നാനിയുടെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.  
പ്രതിഭാഗം സാക്ഷിയായി അമിത് ഷായെ വിസ്തരിക്കണമെന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് കോട്‌നാനി കോടതിയോട് അഭ്യർഥിച്ചത്. കലാപം നടക്കുമ്പോൾ താൻ സംഭവസ്ഥലത്തല്ല, അമിത് ഷാക്കൊപ്പമായിരുന്നുവെന്ന് തെളിയിക്കുന്നതിനുവേണ്ടിയാണത്. കലാപം നടക്കുമ്പോൾ മായാ കോട്‌നാനിയും അമിത് ഷായും ഗുജറാത്തിലെ നരേന്ദ്ര മോഡി മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു. 
 

Latest News