Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പണലഭ്യത ഉറപ്പുവരുത്തും; ശുഭപ്രതീക്ഷ കൈവിടാതെ ആര്‍.ബി.ഐ ഗവര്‍ണര്‍

ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തില്‍ ആഗോള വ്യാപകമായി സാമ്പത്തിരംഗം കൂപ്പുകുത്തുകയാണെങ്കിലും ഇന്ത്യക്ക് 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി കണക്കാക്കിയ 1.9 ശതമാനം വളര്‍ച്ച് ജി-20 രാജ്യങ്ങളില്‍ ഉയര്‍ന്ന തോതിലുള്ളതാണെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെയും പോലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രതിസന്ധിഘട്ടത്തില്‍ ബാങ്കുകള്‍ അവസരത്തിനൊത്തുയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ തുടരും. ഇതിനായി റിവേഴ്സ് റിപ്പോ നിരക്കില്‍ കാല്‍ശതമാനം കുറവുവരുത്തി. നാല് ശതമാത്തില്‍നിന്ന് 3.75 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കില്‍ മാറ്റമില്ല.

ചെറുകിട മേഖലക്കായി 50,000 കോടി രൂപയുടെ പാക്കേജും പ്രഖ്യാപിച്ചു. വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിന് ബാങ്കുകളില്‍നിന്നുള്ള വായ്പാ സൗകര്യം ഉറപ്പാക്കുമെന്നും സാമ്പത്തിക സമ്മര്‍ദം കുറക്കുമെന്നും അദ്ദേഹം പറഞ്ഞു. വിപണിയുടെ പ്രവര്‍ത്തനം സുഖമമാക്കുന്നതിള്ള നടപടികള്‍ കൈക്കൊള്ളും.  ചെറുകിട മേഖലയെ സംരക്ഷിക്കുന്നതിനായി നബാര്‍ഡ്, സിഡ്ബി, എന്‍എച്ച്ബി എന്നിവയ്ക്കായി 50,000 രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങള്‍ക്ക് കോവിഡ് പ്രതിരോധത്തിന് 60ശതമാനം അധികഫണ്ട് അനുവദിക്കും.
കഴിഞ്ഞ മാസം ഓട്ടോമൊബൈല്‍ മേഖല കനത്ത വെല്ലുവിളിയാണ് നേരിട്ടത്. അടിയന്തിര നടപടികളെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കാര്യങ്ങള്‍ വിലയിരുത്തിവരികയാണെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.
കയറ്റുമതി 34.6 ശതമാനം താഴ്ന്നുവെന്നും 2008-09നു ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ഉപഭോഗം 30 ശതമാനം കുറഞ്ഞു.ചെറുകിട-ഇടത്തര വ്യവസായ മേഖലയില്‍ വന്‍ തകര്‍ച്ചയുണ്ടായി.
സാമ്പത്തിക സമ്മര്‍ദം കുറക്കുന്നതിനും   വിപണിയുടെ പ്രവര്‍ത്തനം സുഖമമാക്കുന്നതിനും നടപടികള്‍ അനിവാര്യമാണെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Latest News