Sorry, you need to enable JavaScript to visit this website.

സിറിയയിലെ രാസാക്രമണത്തിന് പിന്നില്‍ വ്യോമസേന

ബെയ്‌റൂത്ത്- 2017 മാര്‍ച്ചില്‍ സിറിയയിലെ ഹമ മേഖലയില്‍ ക്ലോറിന്‍, സരിന്‍ വിഷവാതകങ്ങള്‍ അടങ്ങുന്ന ബോംബുകള്‍ വര്‍ഷിച്ചത് സിറിയന്‍ അറബ് എയര്‍ഫോഴ്‌സിന്റെ പൈലറ്റുമാരായിരുന്നെന്നും സുഖോയ് എസ് യു-22 വിമാനങ്ങളാണ് പറത്തിയിരുന്നതെന്നും അന്വേഷണ സംഘം. രാസായുധപ്രയോഗം സംബന്ധിച്ച ആഗോള സംഘടനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
2018 ല്‍ രൂപീകരിച്ച അന്വേഷണ സംഘം, നിയമവിരുദ്ധ ആക്രമണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനക്കാരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു. രാസായുധപ്രയോഗം നടന്നതായി അന്വേഷണത്തില്‍ നേരത്തെ തെളിഞ്ഞിരുന്നു. എന്നാല്‍ ആദ്യമായാണ് ആരാണ് ബോംബ് വര്‍ഷിച്ചത് എന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയുന്നത്.
സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരും പിന്തുണക്കുന്ന റഷ്യയും രാസായുധാക്രമണം നടന്നിട്ടില്ലെന്ന്് നിരന്തരമായി വ്യക്തമാക്കിയിരുന്നു. കലാപകാരികളാണ് ആക്രമണത്തി്‌ന് പിന്നിലെന്നായിരുന്നു ഇവരുടെ ഭാഷ്യം. ഇതാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലൂടെ പൊളിയുന്നത്.

 

Latest News