നിസാമുദ്ദീനില്‍ നിന്നും മടങ്ങിയ 800 പേരെ  ഇനിയും തിരിച്ചറിയാനുണ്ടെന്ന് തമിഴ്‌നാട്

ചെന്നൈ-നിസാമുദ്ദിനിലെ തബ്ലീഗില്‍ പങ്കെടുത്ത് തമിഴ്‌നാട്ടില്‍ തിരികെയെത്തിയ 800 പേരെ തിരിച്ചറിയാനുണ്ടെന്ന് ആരോഗ്യസെക്രട്ടറി.ഇവരുടെ നമ്പറുകള്‍ സ്വിച്ച് ഓഫായതിനാല്‍ ഇവരോട് ബന്ധപ്പെടാനും സാധിക്കുന്നില്ല. ഇതോടെ കടുത്ത ആശങ്കയിലാണ് തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ ശേഷവും ഇവര്‍ വിവിധ ജില്ലകളില്‍ കറങ്ങിയതായാണ് സൂചന. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാന്‍ തയാറാകണമെന്ന് ആരോഗ്യസെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുവരെ നിസാമുദ്ദീനില്‍ നിന്നും തിരിച്ചെത്തിയ 515 പേരെയാണ് തിരിച്ചറിയാനായത്. ഇതില്‍ കടുത്തരോഗലക്ഷണമുള്ളവരെ ആശുപത്രികളിലേക്ക് മാറ്റി. തമിഴ്‌നാട്ടില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 50 പേരില്‍ 45 പേരും നിസാമുദ്ദീനിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരാണ്.രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും ഈറോഡ് സ്വദേശികളാണ്.

Latest News