കാസർക്കോട്- രോഗിയുമായി പോയ ആംബുലൻസ് കർണാടക അതിർത്തിയിൽ പോലീസ് തടഞ്ഞതിനെ തുടർന്ന് വയോധിക ചികിത്സ കിട്ടാതെ മരിച്ചു. കർണാടകയിലെ ബണ്ട്വാൾ സ്വദേശിയായ ഫാത്തിമ(70)യാണ് മരിച്ചത്. ഇവർ മഞ്ചേശ്വരം ഉദ്യാവറിൽ മകളുടെ വീട്ടിൽ എത്തിയതായിരുന്നു. ഇവിടെനിന്ന് അസുഖം ബാധിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ അതിർത്തിയിൽ കർണാടക പോലീസ് തടഞ്ഞു. തലപ്പാടിയിൽനിന്ന് തിരികെ വീട്ടിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.