തിരുവനന്തപുരം- കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നു ജില്ലകളില്‍ ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി.
കേന്ദ്ര നിര്‍ദ്ദേശം പരിഗണിച്ച് സംസ്ഥാനത്തെ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി ചേര്‍ന്ന ഉന്നത തലയോഗമാണ് തീരുമാനം കൈകൊണ്ടത്.
കണ്ണൂര്‍, എറണാകുളം,പത്തനംതിട്ട ജില്ലകളിലാണ് ഭാഗിക നിരോധനജ്ഞ. ഇവിടങ്ങളില്‍ അവശ്യസര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കുകയുള്ളു.
കൊറോണ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കാസര്‍കോട് പൂർണ നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നത്. വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും.
മുഖ്യമന്ത്രിയും തലസ്ഥാനത്തുണ്ടായിരുന്ന മന്ത്രിമാരും പങ്കെടുത്ത യോഗത്തില്‍ ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.