Sorry, you need to enable JavaScript to visit this website.

തൂക്കുകയര്‍ നാളെ; നിര്‍ഭയ കേസ് പ്രതികളുടെ ഹരജി ദല്‍ഹി കോടതിയും തള്ളി



ന്യൂദല്‍ഹി- വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍ഭയാ കേസ് പ്രതികളുടെ ഹരജി ദല്‍ഹി പാട്യാലഹൗസ് കോടതി തള്ളി. നാളെ രാവിലെ 5.30ന് നാലുപ്രതികളുടെയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടില്‍ സ്റ്റേ ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. നാളെ തീഹാര്‍ ജയിലിലാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുക. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹരജി നല്‍കിയത്. 2012 ഡിസംബറിലാണ് ദല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് പ്രതികള്‍ നിര്‍ഭയ പെണ്‍കുട്ടിയെ മൃഗീയമായി കൂട്ടബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്.

ഈ കേസില്‍ അവശേഷിക്കുന്ന നാലുപ്രതികളുടെ വധശിക്ഷയാണ് നാളെ നടപ്പാക്കാനിരിക്കുന്നത്.നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് കേസിലെ വിചാരണ അസാധുവാക്കണമെന്നും താന്‍ സംഭവ ദിവസം ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നും കാണിച്ച് നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് തള്ളിയിരുന്നു.പുതിയ റിട്ട് ഹരജി നിലനില്‍ക്കില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. പുന:പരിശോധനാ ഹരജിയും തിരുത്തല്‍ ഹരജിയും താനല്ല കോടതിയില്‍ നല്‍കിയിരുന്നതെന്ന മുകേഷ് സിങ്ങിന്റെ വാദവും സുപ്രിംകോടതി നിരാകരിച്ചു. മുകേഷ് കുമാര്‍സിങ് (32) വിനയ് ശര്‍മ(26) അക്ഷയ് കുമാര്‍സിങ് (31) പവന്‍ഗുപ്ത (25) എന്നിവരുടെ വധശിക്ഷയാണ് നാളെ തീഹാര്‍ ജയിലില്‍ നടപ്പാക്കുക.
 

Latest News