ട്രംപ് കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനായി 

വാഷിംഗ്ടണ്‍- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനായെന്ന് റിപ്പോര്‍ട്ട്. ട്രംപിന് കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു.
ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയുടെ പ്രസ് സെക്രട്ടറിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്.  
'വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ല.' – ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബ്രസീല്‍ പ്രധാനമന്ത്രി ജൈര്‍ ബൊല്‍സൊനാരോയുടെ മാധ്യമവിഭാഗം മേധാവി ഫാബിയോ വജ്ഗാര്‍ടന് കൊറോണ സ്ഥിരീകരിച്ചത്.
ട്രംപിനൊപ്പം ഫ്‌ളോറിഡയിലെ റിസോര്‍ട്ടില്‍ ഇവര്‍ ഒരുമിച്ച് ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വൈറസ് ബാധയില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു
അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് 41 പേരാണ് മരിച്ചത്. 2000ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 


 

Latest News