കൊച്ചി- എറണാകുളം ജില്ലയിൽ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടന്നത് വൻ ക്രമക്കേടാണെന്ന് വിജിലൻസ്. 23 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നെന്നാണ് വിജിലൻസ് കണ്ടെത്തൽ. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ എറണാകുളം കലക്ടറേറ്റിൽ സെക്ഷൻ ഓഫീസർ വിഷ്ണുപ്രസാദാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരൻ എന്നാണ് അന്വേഷണ സംഘം പറയുന്നത്. സി.പി.എം പ്രാദേശിക നേതാക്കളടക്കം കേസിൽ പ്രതികളാണ്. നിരവധി എക്കൗണ്ടുകളിലേക്ക് വിഷ്ണുപ്രസാദ് പണം കൈമാറിയിട്ടുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.