Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക്; മോഡിയുമായി ചര്‍ച്ച നടത്തി

ന്യൂദല്‍ഹി- കോണ്‍ഗ്രസ് വിമത നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷായോടൊപ്പം എത്തിയാണ് ജ്യോതിരാദിത്യ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ഇന്ന് ഭോപ്പാലില്‍ നടക്കുന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തില്‍ സിന്ധ്യ പങ്കെുടുക്കുമെന്നും സൂചനയുണ്ട്.
വിമത എംഎല്‍എമാരുമായി സിന്ധ്യ  ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയും സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിജെപിയിലേക്കുള്ള സിന്ധ്യയുടെ കൂടുമാറ്റത്തെ പ്രധാനമന്ത്രി പിന്തുണച്ചതായാണ് സൂചന. മധ്യപ്രദേശില്‍ പ്രതിസന്ധി ഉടലെടുത്തതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമത് ഷാ ദല്‍ഹിയില്‍ പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു.
അതേസമയം, സിന്ധ്യയെ ബന്ധപ്പെടാനാകുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞു. യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റേത് ആഭ്യന്തര പ്രശ്‌നമാണെന്നും എംഎല്‍എമാരെ റാഞ്ചാന്‍ ബി.ജെ.പി ശ്രമിക്കുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിന് ഭരിക്കുന്ന കമല്‍നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയാണ് ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തെ അനുകൂലിക്കുന്ന 19 പേരും മുങ്ങിയത്.
ജ്യോതിരാദിത്യ സിന്ധ്യയുടെ അപ്രതീക്ഷിത നീക്കത്തെ തുടര്‍ന്ന്, സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും രാജിവച്ചതായി മുഖ്യമന്ത്രി കമല്‍നാഥ് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കാണ് മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചത്. വിമതര്‍ക്കെല്ലാം മന്ത്രിപദവിയാണ് കമല്‍നാഥിന്റെ വാഗ്ദാനം. രാത്രി ഭോപ്പാലില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം. ഇതിന് പിന്നാലെ ജ്യോതിരാദിത്യസിന്ധ്യക്ക് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷപദവിയും കമല്‍നാഥ് വാഗ്ദാനം ചെയ്തിരുന്നു.  

 

 

 

 

 

 

Latest News