ന്യൂദല്‍ഹി- പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുവരെ ലക്ഷ്യമിട്ട് ആരംഭിച്ച കലാപത്തില്‍ 20 പേർ കൊല്ലപ്പെട്ടതായ റിപ്പോർട്ടുകള്‍ക്ക് പിന്നാലെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനൊരുങ്ങി കോണ്‍ഗ്രസ്.
തലസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കണമെന്നും സാധാരണനിലയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ന് വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്ത ജോഹ് രിപൂർ പ്രദേശത്ത് പോലീസും അർധ സൈനിക വിഭാഗങ്ങളും ഫ്ളാഗ് മാർച്ച് നടത്തി.
ഗുരു തേജ്ബഹാദൂർ (ജി.ബി.ടി) ആശുപത്രിയില്‍ ഇതുവരെ 189 പേരെയാണ് കൊണ്ടുവന്നതെന്നും ഇവരില്‍ 20 പേർ മരിച്ചുവെന്നും മെഡിക്കല്‍ സൂപ്രണ്ട് സുനില്‍കുമാർ ഗൗതം പറഞ്ഞു.
അതിനിടെ, വിദ്വേഷ പ്രസംഗം നടത്തിയ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയില്‍ ദല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുകയാണ്.