Sorry, you need to enable JavaScript to visit this website.

എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ 12 പേര്‍ ചേര്‍ന്ന് പട്ടാപ്പകല്‍ കുത്തിക്കൊന്നു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ 23 കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ കാറില്‍നിന്ന് വലിച്ചിറക്കി പട്ടാപ്പകല്‍ കുത്തിക്കൊന്നു. ലഖ്‌നൗവിലെ ഗോമതി നഗറിലാണ് സംഭവം. 10-12 പേര്‍ന്ന് നടത്തിയ കൊല സി.സി.ടി.വിയില്‍ പതിഞ്ഞു. ഇത് പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ബി-ടെക് വിദ്യാര്‍ഥി പ്രശാന്ത് സിംഗാണ് കൊല്ലപ്പെട്ടത്. വൈകിട്ട് മൂന്ന് മണിയോടെ അളകനന്ദ അപ്പാര്‍ട്ട്‌മെന്റില്‍ ഒരു കൂട്ടുകാരനെ കാണാന്‍ ചെന്നതായിരുന്നു. അപ്പാര്‍ട്‌മെന്റിനു പുറത്ത് കാത്തിരുന്ന അക്രമികള്‍ കാറില്‍നിന്ന് വലിച്ച് പുറത്തിറക്കി കഠാര കൊണ്ട് കുത്തുകയായിരുന്നു.

നെഞ്ചില്‍ കൈ ചേര്‍ത്ത് വെച്ച് കെട്ടിടത്തിലേക്ക് ഓടിക്കയറിയ വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
നേരത്ത ബാരാബങ്കിയില്‍ സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനു പോയപ്പോള്‍ പ്രശാന്ത് ഒരു ജൂനിയര്‍ വിദ്യാര്‍ഥിയുമായി വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്ന് ലഖ്‌നൗ പോലീസ് കമ്മീഷണര്‍ സുജിത് പാണ്ഡെ പറഞ്ഞു.

 

Latest News