Sorry, you need to enable JavaScript to visit this website.

ചോക്ലേറ്റ് മോഷ്ടിച്ച കുട്ടിയെ സെക്യുരിറ്റി ഉദ്യോഗസ്ഥന്‍  അടിച്ചു കൊന്നെന്ന് പിതാവ് 

ഹൈദരാബാദ്- ഷോപ്പിങ്ങ് മാളില്‍ ചോക്ലേറ്റ് മോഷ്ടിച്ചതിന് കുട്ടിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. സ്വകാര്യ ജൂനിയര്‍ കോളേജിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് മരിച്ചത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടി സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ മര്‍ദനം മൂലമാണ് മരിച്ചതെന്നാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. എന്നാല്‍ പിതാവ് ആരോപിക്കുന്നത് പോലെ സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദിക്കുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ നിന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.
ഞായറാഴ്ച കൂട്ടുകാരോടൊപ്പം മാളിലെത്തിയ കുട്ടി ചോക്ലറ്റുകള്‍ കയ്യില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ചോക്ലേറ്റ് വലിച്ചെറിഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചുവെന്നാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ വെങ്കടയ്യ പറയുന്നത്. എന്തായാലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടൂതുല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകൂവെന്നും വെങ്കടയ്യ പറഞ്ഞു.

Latest News