Sorry, you need to enable JavaScript to visit this website.

ഒമര്‍ അബ്ദുല്ല രാഷ്ട്രീയത്തെ മറയാക്കി തീവ്ര ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപണം

 

ശ്രീനഗര്‍- ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുല്ലയ്ക്ക് എതിരെ പൊതുസുരക്ഷാ നിയമത്തിലെ കേസ് ഫയലുകളില്‍ കടുത്ത ആരോപണം. ഫെബ്രുവരി നാലിനാണ് അദേഹത്തെ കുറ്റപ്പെടുത്തിയുള്ള കേസ് ഫയല്‍ കൈമാറിയത്. തന്റെ തീവ്രമായ ആശയങ്ങള്‍ക്ക് രാഷ്ട്രീയം മറയാക്കി ഒമര്‍ അബ്ദുല്ല പ്രവര്‍ത്തിച്ചതായും ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരായ സമരങ്ങളിലേക്ക് ജനങ്ങളെ തിരിച്ചുവിട്ടതായും ജമ്മുകശ്മീര്‍ ഭരണകൂടം തയ്യാറാക്കിയ കേസ് ഫയലില്‍ ആരോപിക്കുന്നു. 

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമാണ് അദേഹം ഇത്തരം നടപടികളിലേക്ക് നീങ്ങിയത്. പോളിങ് ബൂത്തുകളില്‍ നിന്ന് വോട്ടര്‍മാരെ പിന്‍വലിക്കുന്ന വിധത്തിലേക്കും അദേഹം പ്രവര്‍ത്തിച്ചു.ഒമര്‍ അബ്ദുല്ലയുടേത് വഞ്ചനാപരമായ നിലപാടായിരുന്നു. ജനങ്ങളുടെ പിന്തുണ ആസ്വദിക്കുന്നതിനിടയില്‍, അത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ അദ്ദേഹം വിജയിച്ചുവെന്നും കേസ്ഫയലുകള്‍ പറയുന്നു.അതേസമയം ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കിയശേഷം ജനങ്ങളോട് സമാധാനത്തിന് ആഹ്വാനം ചെയ്താണ് അദേഹം ട്വീറ്റ് ചെയ്തിരുന്നത്. എന്നാല്‍ പിറ്റേ ദിവസം അദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 1990കളില്‍ കുപ്രസിദ്ധിനേടിയ ചോദ്യം ചെയ്യല്‍ കേന്ദ്രമായ ഹരിനിവാസ് പാലസിലാണ് അദേഹത്തെ തടവിലിട്ടത്.
 

Latest News