തലശ്ശേരി- പോക്‌സോ കേസിലെ പ്രതിയായ സി.പി.എം പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മടി. പരാതിയെ തുടർന്ന് കൂത്തുപറമ്പ് പോലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തിയിട്ടും പോലീസ് തികഞ്ഞ അലംഭാവം കാണിക്കുന്നതായി പരാതിക്കാർ ആരോപിച്ചു.കൂത്തുപറമ്പ് അടിയപ്പാറയിലെ സജീവ സി.പി.എം പ്രവർത്തകനായ നൗഷാദിനെ(39)യാണ് പോലീസ് സംരക്ഷിക്കുന്നത.് ഇതിന് പിന്നിൽ സി.പി.എം ഇന്നത നേതാവിന്റെ കൈകളാണെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
വളർത്തു പ്രാവിനെ വാങ്ങിച്ചു തരാമെന്ന് പറഞ്ഞ് വീട്ടിൽ കൂട്ടി കൊണ്ട് പോയി 15 വയസ്സുകാരനെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഡനമേറ്റ വിദ്യാർത്ഥി സ്‌കൂൾ അധികൃതരോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പോലീസിന് പരാതി നൽകിയത.് പരാതിയെ തുടർന്ന് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് നൗഷാദിനെതിരെ കേസ് ചാർജ് ചെയ്യുകയും ചെയ്തു. എന്നാൽ പ്രതി ഒളിവിലെന്നാണ് ഇപ്പോൾ പോലീസ് ഭാഷ്യം. ജില്ലയിലെ ഒരു ഉന്നത സി.പി.എം നേതാവാണ് ഇയാളെ സംരക്ഷിക്കുന്നതെന്നാണ് വ്യാപക പരാതി. പല ഉന്നതരുടെയും ചെങ്കൽ മേഖലയിലെ ബിനാമി ബിസിനസ് നടത്തുന്നയാളാണ് പ്രതിയെന്നും പറയപ്പെടുന്നു.