Sorry, you need to enable JavaScript to visit this website.

യുവതി തൂങ്ങി മരിച്ച സംഭവത്തിൽ പീഡന കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ

ആലത്തൂർ- യുവതി തൂങ്ങി മരിച്ച സംഭവത്തിൽ പീഡന കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. ആലത്തൂർ ബാങ്ക് റോഡ് പരുവയ്ക്കൽ വീട്ടിൽ ഫയാസ് (34) ആണ് അറസ്റ്റിലായത്. ഫയാസിന്റെ ഭാര്യ ജാസ്മിനെ ബുധനാഴ്ച രാവിലെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ജാസ്മിന്റെ സഹോദരൻ റിയാസ് നൽകിയ പരാതിയിൽ ഫയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ഭാര്യയെ മർദിച്ചതായി കണ്ടെത്തിയത്.
യുവതിയെ നിരന്തരമായി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിൽ മനംനൊന്താണ് ജാസ്മിൻ തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു.
സംഭവ ദിവസം രാവിലെയും യുവതിയെ ശാരീരികമായി മർദിച്ചിരുന്നു. ഫയാസിന്റെയും ജാസ്മിന്റെയും വിവാഹം ഏഴു വർഷം മുമ്പാണ് കഴിഞ്ഞത്. ഇവരുടെ മൂത്ത മകൾ നിഫ ഫാത്തിമയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച. മകളുടെ ജന്മദിനം ഫയാസിന്റെ സഹോദരന്റെ എരിമയൂർ പടേറ്റിയിലുള്ള വീട്ടിൽ ആഘോഷിക്കാനായി നിഫാ ഫാത്തിമയും അനുജൻ നിയാസും പോയിരിക്കുകയായി
രുന്നു. ഇതേ ചൊല്ലി രാവിലെ മുതൽ ഇവർ വഴക്കുണ്ടായതായിരുന്നതായി പോലീസ് പറയുന്നു. ഇതിനെ തുടർന്നാണ് യുവതി തൂങ്ങി മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം യുവതിയുടെ തരൂരിലെ വസതിയിൽ പൊതുദർശനത്തി
നു ശേഷം ആലത്തൂരിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും തൂങ്ങി മരണമാണെന്നും ഡിവൈ.എസ്.പി കെ.എം.ദേവസ്യ അറിയിച്ചു. ഫയാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.


 

Latest News