ജിദ്ദ - പോലീസ് ചമഞ്ഞ് വ്യാപാര സ്ഥാപനങ്ങളിൽ കയറി ജീവനക്കാര ആക്രമിച്ച് പണം തട്ടിയെടുത്ത ഇന്ത്യക്കാരൻ ഉൾപ്പെട്ട നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു സൗദി യുവാക്കളും ഇന്ത്യൻ യുവാവും അടങ്ങിയ സംഘമാണ് പിടിയിലായത്. സുരക്ഷാ ഭടന്മാർ ചമഞ്ഞ് വ്യാപാര സ്ഥാപനങ്ങളിലും ഗോഡൗണുകളിലും പ്രവേശിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പണം കവരുകയാണ് സംഘം ചെയ്തിരുന്നത്. സമാന രീതിയിൽ ജിദ്ദയിലും തായിഫിലും മൂന്നു കവർച്ചകൾ നടത്തിയതായി ചോദ്യം ചെയ്യലിൽ സംഘം സമ്മതിച്ചു. പ്രതികളുടെ പക്കൽ 9,47,000 റിയാലും കുറ്റകൃത്യങ്ങൾ നടത്തുന്നതിന് ഉപയോഗിച്ചിരുന്ന വാഹനവും കെണ്ടത്തി. പ്രതികൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി അറിയിച്ചു.