ന്യൂദല്‍ഹി- പൗരത്വഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ സമരം നടക്കുന്ന ദല്‍ഹിയിലെ ഷഹീന്‍ബാഗിലെ സമരവേദിക്കരികെ വെടിവെപ്പുണ്ടായി. ആര്‍ക്കും പരിക്കില്ല. പ്രതി പിടിയിലായതായും പോലീസ് അറിയിച്ചു.
സമാധാനപരമായി നടക്കുന്ന പ്രതിഷേധ സമരം അലങ്കോലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു. രണ്ട് തവണ ഇയാള്‍ ആകാശത്തേക്ക് വെടിവെച്ചതായി വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചു. ജയ്ശ്രീറാം വിളിച്ചുകൊണ്ടാണ് ഇയാള്‍ വെടിവെച്ചതെന്ന് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു.
2 Bullets fired at Shaheen Bagh in an attempt to disrupt the peaceful protest #CAA_NRC_Protests #ShaheenBagh pic.twitter.com/PoPGpbkqeV
— We The People of India (@ThePeopleOfIN) February 1, 2020
കപിൽ ഗുജ്ജാർ എന്നയാളാണ് വെടിവെച്ചത്. തനിക്ക് ഹിന്ദു രാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹം വെടിയുതിർത്തത്. പ്രതിഷേധക്കാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുമ്പോഴും ഇയാൾ ജയ് ശ്രീ റാം എന്ന് ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു. സ്‌റ്റേജിന് പിറകിൽനിന്നാണ് ഇയാൾ വെടിവെപ്പ് തുടങ്ങിയത്.