Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുതലാളിത്തം ലോകത്തെ നശിപ്പിക്കുന്നു; 20 വര്‍ഷത്തെ ഗവേഷണറിപ്പോര്‍ട്ട് പുറത്തുവിട്ടു


വാഷിങ്ടണ്‍- മുതലാളിത്തം നന്മയേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് ലോകത്തില്‍ ഭൂരിഭാഗം പേരും വിശ്വസിക്കുന്നുവെന്ന് സര്‍വേ ഫലം. ഈ ആഴ്ച ദാവോസില്‍ ലോകത്തിലെ പ്രമുഖ ബിസിനസുകാരും രാഷ്ട്രീയനേതാക്കളും പങ്കെടുക്കാനിരിക്കുന്ന യോഗത്തിന് മുന്നോടിയായാണ് സര്‍വേഫലം പുറത്തുവന്നിരിക്കുന്നത്. ' എഡല്‍മാന്‍ ട്രസ്റ്റ് ബാരോമീറ്റര്‍' ഇരുപത് വര്‍ഷം എടുത്ത് നടത്തിയ സര്‍വേഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പോളില്‍ പ്രമുഖ സ്ഥാപനങ്ങളില്‍ അടക്കമുള്ള പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് മുതലാളിത്തത്തില്‍ അധിഷ്ഠിതമായ പടിഞ്ഞാറന്‍ ജനാധിപത്യ രാജ്യങ്ങളെ സംബന്ധിച്ച് പൗരന്മാര്‍ക്ക് മൗലികമായും സംശയങ്ങള്‍ ഉയരുന്നുണ്ട്. അസമത്വം നേരിടുന്നതിനെതിരായ ബോധം ആളുകളില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും സര്‍വേ നടത്തിയ ഡേവിഡ് ബെസ്രോഫ് പറഞ്ഞു.
ആളുകള്‍ ഇന്ന് നമുക്ക് എന്താണുള്ളതെന്നും ലോകം അവരുടെ നല്ല ഭാവിയ്ക്കായി സാധിക്കുന്ന വിധത്തിലാണോ ക്രമപ്പെടുത്തിയിരിക്കുന്നതെന്നും അന്വേഷിക്കുന്നവരാണ്.

അമേരിക്കന്‍ ഐക്യനാടുകള്‍, ഫ്രാന്‍സ് തുടങ്ങിയ പാശ്ചാത്യ ലിബറല്‍ ജനാധിപത്യ രാജ്യങ്ങള്‍ മുതല്‍ ചൈന, റഷ്യ തുടങ്ങിയ വ്യത്യസ്തമായ മാതൃകയില്‍ അധിഷ്ഠിതമായ 28 രാജ്യങ്ങളിലെ 34,000 ത്തിലധികം ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. 56% പേര്‍ 'ഇന്നത്തെ മുതലാളിത്തം നല്ലതിനേക്കാളേറെ ദോഷം ചെയ്യുന്നുവെന്ന് വിലയിരുത്തി. ലോകം' കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷം ലിബറല്‍ മുതലാളിത്ത ജനാധിപത്യം എതിരാളികളുടെ പ്രത്യയശാസ്ത്രങ്ങളെ തള്ളിക്കളഞ്ഞതായും 'ചരിത്രത്തിന്റെ അവസാനത്തെ' പ്രതിനിധീകരിക്കുന്നതായും പ്രഖ്യാപിച്ച രാഷ്ട്രീയ ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ഫുകുയാമയുടെ സിദ്ധാന്തങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായാണ് 2000 ലാണ് സര്‍വേ ആരംഭിച്ചത്.

രാഷ്ട്രീയശസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ഫുക്കുയാമയുടെ സിദ്ധാന്തങ്ങളെ പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു സര്‍വേ. കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം ലിബറല്‍ മുതലാളിത്ത ജനാധിപത്യം അതിന്റെ എതിരാളികളുടെ പ്രത്യയശാസ്ത്രത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞുവെന്നായിരുന്നു ഫുകുവുമയുടെ സിദ്ധാന്തം. 2007-08 ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ,ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം മുതല്‍ സ്വേച്ഛാധിപത്യ നേതാക്കളുടെ വ്യാപനം, വ്യാപാര സംരക്ഷണവാദം, മോശമായ അസമത്വം എന്നിവയിലേക്ക് വിരല്‍ ചൂണ്ടുന്ന വിമര്‍ശകര്‍, ഈ നിഗമനത്തെ വെല്ലുവിളിച്ചിരുന്നു.മുതലാളിത്തത്തെ അവിശ്വസിക്കുന്നവര്‍ കൂടുതലുള്ളത് തായ്ലാന്റിലും ഇന്ത്യയിലുമാണ്. യഥാക്രമം 75%,74% പേരും മുതലാളിത്തത്തിന് എതിരാണ്. 69% പേര്‍ ഫ്രാന്‍സിലും മുതലാളിത്തത്തില്‍ വിശ്വസിക്കുന്നില്ല.  

ഏഷ്യന്‍,യൂറോപ്യന്‍,ഗള്‍ഫ്,ആഫ്രിക്കന്‍,ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഈ അഭിപ്രായത്തിനൊപ്പമാണ്. എന്നാല്‍ ഓസ്ട്രേലിയ,കാനഡ,യുഎസ്,ദക്ഷിണകൊറിയ,ഹോങ്കോങ്,ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ മുതലാളിത്തത്തിനെ അനുകൂലിക്കുന്നവരാണ് കൂടുതലുമെന്ന് സര്‍വേ പറയുന്നു.സാങ്കേതിക പുരോഗതിയുടെ വേഗത, തൊഴില്‍ അരക്ഷിതാവസ്ഥ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍, മാധ്യമങ്ങളോടുള്ള അവിശ്വാസം, ദേശീയ ഗവണ്‍മെന്റുകള്‍ കാലികമായ വെല്ലുവിളികള്‍ നേരിടുന്നില്ലെന്ന ചിന്ത തുടങ്ങി നിരവധി ആശങ്കകളാണ് ലോകജനതയ്ക്കുള്ളത്.  മറ്റുള്ളവരെ അപേക്ഷിച്ച് ഏഷ്യക്കാര്‍ക്ക് അവരുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് കൂടുതല്‍ ശുഭാപ്തി വിശ്വാസമുണ്ട്. ഈ ആഴ്ച ദാവോസില്‍ ഒത്തുചേരുന്ന കോര്‍പ്പറേറ്റ് നേതാക്കളിലെ സിഇഓമാര്‍ ഈ കാലത്തെ സമൂഹിക ,ധാര്‍മിക വിഷയങ്ങളില്‍ സംസാരിക്കണമെന്ന് ഭൂരിപക്ഷം ജീവനക്കാരും പറഞ്ഞതായി സര്‍വേ വ്യക്തമാക്കുന്നു.

Latest News