ട്വിറ്ററിലെ മോഡിയുടെ ഫോളോവേഴ്‌സില്‍    60 ശതമാനവും  വ്യാജന്‍മാര്‍ 

ന്യൂദല്‍ഹി- ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളവരില്‍ ഒന്നാംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്നാല്‍, മോഡിയുടെ ഫോളോവേഴ്‌സില്‍ 60 ശതമാനം പേരും വ്യാജ•ാരാണെന്നാണ് കണ്ടെത്തല്‍. മോഡിയുടെ നാലു കോടിയിലധികം വരുന്ന ഫോളോവേഴ്‌സില്‍ രണ്ടു കോടിയിലധികം പേരും വ്യാജമാണെന്നാണ് പഠനം തെളിയിക്കുന്നത്.
ട്വിപ്ലോമസി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. അന്താരാഷ്ട്ര സംഘടനകളെയും സര്‍ക്കാരുകളെയും അവരുടെ ഡിജിറ്റല്‍ തന്ത്രം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ട്വിപ്ലോമസി.16,191,426 പേര്‍ മാത്രമാണ് മോഡിയെ പിന്തുടരുന്ന യഥാര്‍ത്ഥ വ്യക്തികള്‍. അവസാനം ട്വീറ്റ് ചെയ്ത തിയ്യതി, ട്വീറ്റുകളുടെ എണ്ണം, ഫോളോവേഴ്‌സിന്റെ സുഹൃത്തുക്കളുടെ എണ്ണത്തിലുള്ള അനുപാതം എന്നിവ പരിശോധിച്ച് ട്വിറ്റര്‍ ഓഡിറ്റ് അല്‍ഗോരിത്തിന്റെ സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.മോഡിയുടേത് മാത്രമല്ല, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നിവരുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിലും കൂടുതലും വ്യാജ•ാരാണ്.


 

Latest News