Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

താങ്കൾ മദ്യപിച്ചിട്ടുണ്ടോ; ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച് സെൻകുമാർ

തിരുവനന്തപുരം- പത്രസമ്മേളനത്തിനിടെ ചോദ്യം ഉയർത്തിയ മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച് മുൻ ഡി.ജി.പി ടി.പി സെൻകുമാർ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് താങ്കൾ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് സെൻകുമാർ അധിക്ഷേപിച്ചത്. എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനെതിരെ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലായിരുന്നു സംഭവം. സെൻകുമാറിനെ ഡി.ജി.പിയാക്കിയ നടപടി ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞതിനെ പറ്റി മാധ്യമപ്രവർത്തകൻ ചോദിച്ചുതുടങ്ങിയപ്പോഴായിരുന്നു സെൻകുമാർ അധിക്ഷേപവുമായി രംഗത്തെത്തിയത്. 

'ടി.പി സെൻകുമാറിനെ ഡി.ജി.പിയാക്കിയ നടപടി ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. താങ്കൾ ഡി.ജി.പി ആയിരുന്നപ്പോളൊന്നും വെള്ളാപ്പള്ളിയുടെ കാര്യത്തിൽ ഇടപെടാൻ സമയം കിട്ടിയില്ലേ? ഇപ്പോൾ റിട്ടയറായപ്പോഴേക്കും മത സ്പർധ വളർത്തുന്ന തരം കാര്യങ്ങൾ ചെയ്യുന്നുവെന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും  സെൻകുമാർ ഇടപെട്ടു. 
മാധ്യമപ്രവർത്തകൻ സെൻകുമാറിന്റെ അടുത്തേക്ക് വന്നപ്പോൾ നിങ്ങളും രീതിയും സംസാരവും കണ്ടപ്പോൾ മദ്യപിച്ചതുപോലെയാണ് തോന്നുന്നത് എന്നായിരുന്നു സെൻകുമാർ പറഞ്ഞത്. ഇയാളെ പിടിച്ച് പുറത്താക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. ഇതോടെ ഹാളിലേക്ക് എത്തിയ സെൻകുമാറിന്റെ കൂടെയുള്ളവർ  മാധ്യമപ്രവർത്തകനെ പിടിച്ച് പുറത്താക്കാൻ ശ്രമിച്ചപ്പോൾ മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ടു. ഇതോടെ സെൻകുമാർ അദ്ദേഹം ചോദ്യം ചോദിക്കട്ടെ താൻ മറുപടി പറയാമെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.
പത്രപ്രവർത്തകന് സാമാന്യ ബുദ്ധി വേണമെന്നും ചെന്നിത്തലക്ക് താൻ നേരത്തെ തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും അതിന് ശേഷം ചെന്നിത്തല ഒന്നിനെപറ്റിയും മിണ്ടിയിട്ടില്ലെന്നും സെൻകുമാർ വ്യക്തമാക്കി.  എസ്എൻഡിപി ട്രസ്റ്റിന്റെ എല്ലാ പണമിടപാടുകളും വന്യൂ ഇന്റലിജൻസും ആദായ നികുതി വകുപ്പും അന്വേഷിക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു.
അഡ്മിഷനും നിയമനത്തിനുമായി വെള്ളാപ്പള്ളി 1600 കോടി കൈപറ്റിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദരിദ്ര സമൂഹത്തെ പിഴിഞ്ഞാണ് വെള്ളാപ്പള്ളി പണമുണ്ടാക്കുന്നത്. എന്നാൽ ആരെങ്കിലും ഇതിനെതിരെ രംഗത്ത് വന്നാൽ അവരെ കള്ളക്കേസിൽ കുരുക്കും അതാണ് പതിവെന്നും സെൻകുമാർ കുറ്റപ്പെടുത്തി. മൈക്രോ ഫിനാൻസ് വഴി വാങ്ങിയ അധിക പലിശ എവിടെപ്പോയെന്നും സംഭവവുമായ ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ്, ആദായനികുതി, ഇന്റലിജൻസ് അന്വേഷണം വേണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. 
 

Latest News