Sorry, you need to enable JavaScript to visit this website.

ബൈജൂസ് ആപിന് ന്യൂയോർക്കിൽനിന്ന്  200 മില്യൺ ഡോളറിന്റെ പുതിയ നിക്ഷേപം

വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാർട്ട് അപ് ആയ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റിൽനിന്ന് 200 മില്യൺ ഡോളറിന്റെ പുതിയ നിക്ഷേപം. ബംഗളൂരു ആസ്ഥാനമായ ഈ യൂണികോണിന്റെ മൂല്യം ഇതോടെ 8 ബില്യൺ ഡോളറായി ഉയർന്നു.
ഇതോടെ 2015 ൽ സ്ഥാപിതമായ ബൈജൂസ് ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ സ്റ്റാർട്ടപ്പായി മാറി. 16 ബില്യൺ ഡോളർ വിലമതിക്കുന്ന നോയിഡ ആസ്ഥാനമായുള്ള പേയ്‌മെന്റ് കമ്പനിയായ പേടിഎം, 10 ബില്യൺ ഡോളർ വരുന്ന ഗുരുഗ്രാം ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി യൂണികോൺ ഒവൈഒ 10 എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ഓൾ വെഞ്ച്വേഴ്‌സും ചേർന്ന്  തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിൽ 150 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു. 
ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യ പ്രിസ്‌കില്ല ചാനും ആരംഭിച്ച വ്യക്തിഗത ഫണ്ടായ ചാൻസക്കർബർഗ് ഓർഗനൈസേഷനിൽനിന്നു സെക്വായ ക്യാപിറ്റൽ, സോഫിന എസ്.എ, ലൈറ്റ്‌സ്പീഡ് വെഞ്ച്വർ പാർട്ണർമാർ, ടൈംസ് ഇന്റർനെറ്റ് ലിമിറ്റഡ് എന്നിവയിൽ നിന്നും ബൈജുവസിന് നിക്ഷേപം ലഭിച്ചിരുന്നു.
കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു. 2011 ലാണ് ബൈജു രവീന്ദ്രൻ തിങ്ക് ആൻഡ് ലേൺ ആരംഭിക്കുന്നത്. പഠന സഹായിയായ പ്രധാന ആപ് പുറത്തിറക്കിയത് 2015 ലും. കമ്പനിയിൽ 21 ശതമാനം ഓഹരികളാണ് ശതകോടീശ്വര ക്ലബ്ബംഗമായ ബൈജു രവീന്ദ്രന് സ്വന്തമായുള്ളത്. രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മൂല്യമുള്ള സംരംഭമാണിപ്പോൾ ബൈജൂസ് ആപ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോൺസർ സ്ഥാനത്തേക്കും ബൈജൂസ് എത്തിയിട്ടുണ്ട്.

Latest News