Sorry, you need to enable JavaScript to visit this website.

പൊട്ടിത്തെറികള്‍ക്ക് വിരാമം; മഹാരാഷ്ട്ര സര്‍ക്കാര്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി

മഹാരാഷ്ട്ര- സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച  മഹാവികാസ് അഘാഡി സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ക്ക് വിരാമമിട്ട് വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി. മന്ത്രിമാര്‍ക്കുള്ള വകുപ്പ് വിഭജിച്ച് നല്‍കി സമര്‍പ്പിച്ച ലിസ്റ്റിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കാണ് പൊതുഭരണവും നിയമവകുപ്പും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെയും ചുമതല. എന്‍സിപി ഉപമുഖ്യന്ത്രി അജിത് പവാറിന് ധനകാര്യം,ആസുത്രണ വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. . അനില്‍ ദേശ്മുഖാണ് ആഭ്യന്തരവകുപ്പ് മന്ത്രി.ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ പരിസ്ഥിതി വകുപ്പ് മന്ത്രിയായി ചുമതലയേല്‍ക്കും.

കൂടാതെ വിനോദസഞ്ചാരമേഖലയുടെ ചുമതലയും നല്‍കിയിട്ടുണ്ട്. അദേഹത്തിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ ഒറ്റത്തവണ പ്ലാസ്റ്റികിന് എതിരെയും കാലാവസ്ഥാ വ്യതിയാനവുമൊക്കെ മുന്‍നിര്‍ത്തി നിരവധി പ്രചരണപരിപാടികള്‍ നേരത്തെ നടന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് ജയന്ത് പാട്ടീലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി. നവംബര്‍ 28ന് അധികാരമേറ്റ മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരില്‍ എന്‍സിപിക്ക് 14 മന്ത്രിമാരാണ് ഉള്ളത്. പത്ത് സഹവകുപ്പ്മന്ത്രിമാര്‍ അടക്കം ആകെ 43 അംഗങ്ങളാണ് മന്ത്രിസഭയില്‍.
 

Latest News