റിയാദ്- അനധികൃത മാർഗത്തിൽ ലഭിച്ചതോ സ്രോതസ്സ് വെളിപ്പെടുത്താത്തതോ ആയ പണം കള്ളപ്പണമായി പരിഗണിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ബിനാമി ബിസിനസ് വഴിയുള്ള പണം കളളപ്പണ പരിധിയിൽ വരുമെന്നും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതക്ക് കള്ളപ്പണം തടസ്സമാണെന്നും പ്രോസിക്യൂഷൻ വാർത്താകുറിപ്പിൽ അറിയിച്ചു. കള്ളപ്പണത്തിനെതിരെ രാജ്യം ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്.