Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂരിൽ ഒഴിവായത് വൻ ദുരന്തം, ജിദ്ദയിൽനിന്നുള്ള യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കൊണ്ടോട്ടി- ജിദ്ദയിൽനിന്ന് 177 യാത്രക്കാരുമായി കരിപ്പൂർ വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനത്തിന്റെ ചക്രം പൊട്ടി അപകടം ഒഴിവായത് തലനാരിഴക്ക്. ഇതിനെ തുടർന്ന് റൺവേ രണ്ട് മണിക്കൂറോളം അടച്ചു. മൂന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചു വിട്ടു.
വൈകുന്നേരം 6.17 ന് ജിദ്ദയിൽ നിന്ന് കരിപ്പൂരിലെത്തിയ സ്‌പെയ്‌സ് ജെറ്റ് വിമാനത്തിന്റെ പിൻ ചക്രമാണ് പറന്നിറങ്ങുന്നതിനിടെ പൊട്ടിയത്. വിമാനം റൺവേയിൽ ഇറങ്ങി വേഗത കുറക്കുന്നതിനായി നീങ്ങുന്നതിനിടയിലാണ് പിൻചക്രങ്ങളിലൊന്ന് പൊട്ടിയത്. വൈമാനികന്റെ അവസരോചിത ഇടപെടൽ മൂലം വിമാനം റൺവേയിൽ തന്നെ നിർത്തി. അപകടമറിഞ്ഞതോടെ എയർട്രാഫിക് കൺട്രോൾ റൺവേ താൽക്കാലികമായി അടച്ചു.177 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി ഇറക്കി വാഹനത്തിൽ വിമാനത്താവള ടെർമിനലിലെത്തിച്ചു.
ഗൾഫിൽ നിന്നുളള മറ്റു വിമാനങ്ങൽ എത്തുന്ന സമയത്താണ് റൺവേയിൽ ചക്രം തകർന്ന് സ്‌പെയ്‌സ് വിമാനം കുടുങ്ങിയത്.മസ്‌ക്കറ്റിൽ നിന്നുളള ഒമാൻ എയർ,എയർഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈ,ബഹ്‌റൈൻ എന്നീ വിമാനങ്ങൾ ഈ സമയം കരിപ്പൂരിൽ ലാന്റിംങിനായി എത്തിയിരുന്നു. ഏറെ നേരം ആകാശത്ത് വട്ടമിട്ട പറന്ന വിമാനങ്ങൾ പിന്നീട്  വിമാനം കൊച്ചിയിലേക്ക് തിരിച്ചു വിടാൻ നിർദേശിക്കുകായിരുന്നു.രാത്രി 8.15 ഓടെയാണ് വിമാനത്തിന്റെ തകർന്ന ചക്രം മാറ്റി റൺവേയിൽ ഏപ്രണിലേക്ക് മാറ്റിയത്. ചക്രം തകർന്ന വിമാനത്തിന്റെ ബംഗളൂരുവിലേക്കുളള തുടർന്നുളള സർവ്വീസ് ഏറെ വൈകി.

Latest News