മുസ്ലീം വേഷമണിഞ്ഞ് ട്രെയിനിന് കല്ലെറിഞ്ഞ   ബിജെപി പ്രവര്‍ത്തകനും സംഘവും പിടിയില്‍

മൂര്‍ഷിദാബാദ് -മൗലാന ലുങ്കിയും തൊപ്പിയും ധരിച്ച് മുസ്ലീം വേഷത്തില്‍  ട്രെയിന്‍ എഞ്ചിനു നേരെ കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സില്‍ദഹിനും ലാല്‍ഗോലയ്ക്കും ഇടയില്‍ വച്ചാണ് ഓടുന്ന ട്രെയിന്‍ എഞ്ചിന്  ഇവര്‍ കല്ലെറിഞ്ഞത്.
ബുധനാഴ്ചയാണ് ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകനായ അഭിഷേക് സര്‍ക്കാര്‍ എന്ന 21 വയസുകാരനും അഞ്ച് കൂട്ടാളികളും ബംഗാള്‍ പൊലീസിന്റെ പിടിയിലായത്. പിടിയിലായ ആറുപേരെ ചോദ്യം ചെയ്തപ്പോഴാണ് ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞത് വ്യക്തമായത്.
അഭിഷേക് അടക്കമുള്ള സംഘം റെയില്‍വേ ലൈന് സമീപം മുസ്ലീം വേഷത്തില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ച് പൊലീസിനെ വിളിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ മുസ്ലീം വേഷം ധരിച്ച് ആക്രമണം നടത്തി അത് ഒരു സമുദായത്തിന്റെ മുകളില്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി  മമത ബാനര്‍ജി ആരോപിച്ചിരുന്നു. 
മുര്‍ഷിദാബാദിലെ രാധാമധാബട്വ സ്വദേശിയായ അഭിഷേക് സര്‍ക്കാര്‍ പ്രദേശത്തെ ബിജെപി പ്രവര്‍ത്തനങ്ങളുടെ മുന്നിലുണ്ടാകുന്ന വ്യക്തിയാണെന്ന് നാട്ടുകാര്‍ പറഞ്ഞതായി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

Latest News