Sorry, you need to enable JavaScript to visit this website.

സൗദികളില്‍ തൊഴിൽ രഹിതർ 12 ശതമാനം; തൊഴിൽ മേഖലയിൽ 76 ശതമാനവും വിദേശികൾ

റിയാദ്- ഈ വർഷത്തെ അവസാന പാദത്തിൽ സൗദി അറേബ്യയുടെ തൊഴിൽ മേഖലയിൽ 76 ശതമാനം വിദേശികളാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിക്‌സിന്റെ റിപ്പോർട്ട്. തൊഴിൽ മേഖലയിലെ മൊത്തം 12.93 മില്യൺ പേരിൽ 3.1 മില്യൺ പേരാണ് സ്വദേശികളായുള്ളത്. ഇവരിൽ 10.6 മില്യൺ പേർ പുരുഷന്മാരും 2.3 മില്യൺ സ്ത്രീകളുമാണ്.  


സ്വദേശികളിലെ തൊഴിലില്ലായ്മാ നിരക്ക് 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രണ്ടാം പാദത്തിൽ 12.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ. പുരുഷന്മാരിൽ 5.8 ശതമാനവും സ്ത്രീകളിൽ 30.8 ശതമാനവുമാണ് തൊഴിലില്ലായ്മാ നിരക്ക്. 


തൊഴിൽ മന്ത്രാലയം, ഗോസി, ഹദഫ്, നാഷണൽ ഇൻഫർമേഷൻ സെന്റർ എന്നിവയിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി റിപ്പോർട്ട് തയാറാക്കിയത്. സാമ്പത്തിക മേഖലയിൽ സൗദികളുടെ പങ്കാളിത്തവും വർധിച്ചിട്ടുണ്ട്. മുൻ പാദ റിപ്പോർട്ടിൽ രേഖപ്പെടുത്തിയ 45.0 ശതമാനത്തിൽ നിന്ന് 45.5 ശതമാനമായാണ് പുരുഷന്മാരുടെ പങ്കാളിത്തത്തിൽ വർധനയുണ്ടായത്. സ്ത്രീകളുടെ പങ്കാളിത്തം മുൻ പാദവർഷത്തെ റിപ്പോർട്ടിനെ പോലെ തന്നെ 23.2 ശതമാനമാണ്.


ജോലി അന്വേഷകരായി വിവിധ സർക്കാർ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്ത സ്വദേശികളുടെ എണ്ണം 10,25,328 ആണ്. എന്നാൽ എല്ലാ തൊഴിലന്വേഷകരും തൊഴിൽ രഹിതരല്ലെന്നും ചിലർ സ്വന്തമായി ജോലി ചെയ്യുന്നവരാണെന്നും അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


 

Latest News