Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥിനിയെ സ്‌കൂള്‍ വരാന്തയില്‍ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

കാസര്‍കോട്- വിദ്യാര്‍ഥിനിയെ  സ്‌കൂള്‍ വരാന്തയില്‍ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.  മംഗല്‍പാടി കുബന്നൂരിലെ യശ്വന്ത് എന്ന അപ്പുവിനെ (35) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. മംഗല്‍പാടി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പതിനാലുകാരിയായ ദളിത് പെണ്‍കുട്ടിയുടെ പരാതിയിലാണ് യശ്വന്തിനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. 2014 ഡിസംബര്‍, ജനുവരി മാസങ്ങളില്‍ യശ്വന്ത് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് രാത്രി സ്‌കൂള്‍ വരാന്തയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡാണ് കേസില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

 

Latest News