ജിസാൻ - പ്രവിശ്യയിൽ പെട്ട ഹരഥ് ജനറൽ ആശുപത്രിക്കു നേരെ യെമനിൽനിന്ന് ഷെല്ലാക്രമണം. ചൊവ്വാഴ്ച രാത്രിയാണ് ഹൂത്തി മിലീഷ്യകൾ ആശുപത്രിക്കു നേരെ ഷെല്ലാക്രമണം നടത്തിയതെന്ന് ജിസാൻ സിവിൽ ഡിഫൻസ് വക്താവ് ലെഫ്. കേണൽ യഹ്‌യ അൽഖഹ്താനി പറഞ്ഞു.
ആശുപത്രിക്കു സമീപത്തെ സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെയും ഷെല്ലാക്രമണങ്ങളുണ്ടായി. ആശുപത്രി കോമ്പൗണ്ടിന്റെ ചുറ്റുമതിലിന് ഷെല്ലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ജിസാൻ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.