Sorry, you need to enable JavaScript to visit this website.

ആന്ധ്രയില്‍ പുതിയ നിയമം, പീഡന കേസുകളില്‍  മൂന്നാഴ്ചക്കകം വധശിക്ഷ 

അമരാവതി- സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണ് ആന്ധ്രാ സര്‍ക്കാര്‍. ഇത്തരം കേസുകളില്‍ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ബലാത്സംഗ കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും 21 ദിവസത്തിനകം വധശിക്ഷ നടപ്പിലാക്കണമെന്നും വ്യവസ്ഥ ചെയ്യുന്ന നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കി. ഈ നിര്‍ദ്ദേശങ്ങളടങ്ങിയ ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രഖ്യാപനം. ബലാത്സംഗ കേസുകളുടെ വിചാരണയ്ക്കായി എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നാവ്, ഹൈദരാബാദ് സംഭവങ്ങളില്‍ രാജ്യത്താകമാനം പ്രതിഷേധം ഇരമ്പുന്ന പശ്ചാത്തലത്തിലാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.


 

Latest News