Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍ രണ്ടു ദിവസമായി കനത്ത മഴ; മേട്ടുപാളയത്ത് മതില്‍ ഇടിഞ്ഞ് വീണ് 15 മരണം

കോയമ്പത്തൂര്‍- തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന ശക്തമായ മഴയില വ്യാപക നാശനഷ്ടങ്ങളും അപകടങ്ങളും. തിങ്കളാഴ്ച രാവിലെ മേട്ടുപാളയത്ത് മതില്‍ വീടുകള്‍ക്കു മേല്‍ തകര്‍ന്നു വീണ് 15 പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ പുറത്തെടുത്തു. രക്ഷാ പ്രവര്‍ത്തനം നടന്നുവരികയാണ്. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപയുടെ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ ഇതുവരെ 18 പേരാണ് കൊല്ലപ്പെട്ടത്.

തമിഴ്‌നാട്ടിലുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ, തൂത്തുകുടി, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നിവിടങ്ങളിലും മറ്റും സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തീരദേശ മേഖലയില്‍ നിന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
 

Latest News