Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മധുര പാനീയങ്ങൾക്ക് അധിക നികുതി പ്രാബല്യത്തില്‍; ലംഘിക്കുന്നവര്‍ക്ക് വന്‍തുക പിഴ

റിയാദ്- ആരോഗ്യത്തിന് ഹാനികരമാകുന്ന പദാർഥങ്ങളടങ്ങിയ പാനീയങ്ങൾക്ക് ചില്ലറ വിൽപനവിലയുടെ അമ്പത് ശതമാനം തുക അധിക നികുതി നടപ്പാക്കിത്തുടങ്ങി.

പഞ്ചസാര, ജല്ലുകൾ, പൗഡറുകൾ, ലായനികൾ എന്നിവ ചേർത്തുണ്ടാക്കുന്ന പാനീയങ്ങൾക്കാണ് അധിക നികുതി. പ്രമേഹം, അമിത വണ്ണം എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.


പഴം, പച്ചക്കറികളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ബിവറേജുകളും ഫ്രഷ് ജ്യൂസുകളും, പഞ്ചസാരവും മധുരം നൽകുന്ന മറ്റു പദാർഥങ്ങളും ചേർക്കാത്ത ജ്യൂസുകൾ, മധുരം ചേർക്കാത്ത ദ്രാവക രൂപത്തിലുള്ള പദാർഥങ്ങൾ കുട്ടിചേർത്തുണ്ടാക്കുന്ന പാനീയങ്ങൾ, പാൽ ഉൽപന്നങ്ങൾ, എഴുപത്തിയഞ്ച് ശതമാനത്തിൽ കുറയാത്ത പാൽ ചേർത്ത പാനീയങ്ങൾ, ബേബി ഫുഡ്, മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡയറ്റ് ഫുഡ്, പോഷകാഹാര മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാനീയങ്ങൾ, സാന്ദ്രീകൃത ലായനികൾ സോയാ ഡ്രിങ്ക് പോലുള്ളവ എന്നിവക്കും അതിക നികുതി ബാധകമല്ല.


ജി.സി.സി രാജ്യങ്ങളിൽ നടപ്പാക്കുന്ന സെലക്ടീവ് ടാക്‌സിന്റെ ഭാഗമാണ് സൗദിയിലും അധിക നികുതി നടപ്പാക്കുന്നത്. 
നിയമം ലംഘിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തുകയോ ആറു മാസത്തേക്ക് ലൈസൻസ് മരവിപ്പിക്കുകയോ ചെയ്യുമെന്ന് സക്കാത്ത്, നികുതി അതോറിറ്റി അറിയിച്ചു. 


വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


ആദ്യത്തെ നിയമ ലംഘനത്തിന് ശിക്ഷ പ്രഖ്യാപിച്ച് മൂന്നു വർഷത്തിനകം നിയമലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ ശിക്ഷ ലഭിക്കുക. നിയമാനുസൃത സമയത്തിനകം നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് കാലതാമസം വരുത്തുന്ന ഓരോ മുപ്പതു ദിവസത്തിനും അഞ്ചു ശതമാനം തോതിൽ പിഴ ചുമത്തും. പരമാവധി 25 ശതമാനം വരെയാണ് പിഴ ചുമത്തുക.


നിശ്ചിത സമയത്തിനകം നികുതി അടയ്ക്കാത്തവർക്കും പിഴ ചുമത്തും. മുപ്പതു ദിവസം വരെ കാലതാമസം വരുത്തുന്നവർക്ക് അഞ്ചു ശതമാനവും മുപ്പതു മുതൽ അറുപതു ദിവസം വരെ വൈകിക്കുന്നവർക്ക് പത്തു ശതമാനവും അറുപതു മുതൽ തൊണ്ണൂറു ദിവസം വരെ കാലതാമസം വരുത്തുന്നവർക്ക് പതിനഞ്ചു ശതമാനവും 90 മുതൽ 120 ദിവസം വരെ കാലതാമസം വരുത്തുന്നവർക്ക് 20 ശതമാനവും 120 ദിവസത്തിലധികം വൈകിക്കുന്നവർക്ക് 25 ശതമാനവുമാണ് പിഴ ചുമത്തുക.


നികുതി വെട്ടിക്കുന്നതിന് സെലക്ടീവ് ടാക്‌സ് ബാധകമായ ഉൽപന്നങ്ങൾ നിയമ വിരുദ്ധമായി സൗദിയിൽ പ്രവേശിപ്പിക്കുന്നവർക്കും സൗദിയിൽ നിന്ന് പുറത്തേക്ക് കടത്താൻ ശ്രമിക്കുന്നവർക്കും ഇത്തരം ഉൽപന്നങ്ങളുടെ ഉൽപാദനം, സംഭരണം, നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ രേഖകളും റിട്ടേണുകളും സമർപ്പിക്കുന്നവർക്കും നിയമാനുസൃതം അടയ്‌ക്കേണ്ട നികുതി തുകക്ക് തുല്യമായ തുക പിഴ ചുമത്തും. 
ഇതേ നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് നികുതി വെട്ടിപ്പിന് ശ്രമിച്ച ഉൽപന്നങ്ങളുടെ വിലയുടെ മൂന്നിരട്ടിക്ക് തുല്യമായ തുക പിഴ ചുമത്തും.

Latest News