Sorry, you need to enable JavaScript to visit this website.

നിയമം ലംഘിച്ച്‌ മൊബൈൽ ഫോൺ വിൽപന: റിയാദില്‍ 41 വിദേശികൾ പിടിയിൽ

സുരക്ഷാ വകുപ്പുകളും റിയാദ് ലേബർ ഓഫീസും സഹകരിച്ച് അൽമുർസലാത്ത് ഡിസ്ട്രിക്ട് മൊബൈൽ ഫോൺ സൂഖിലും സമീപത്തെ കെട്ടിടങ്ങളിലും നടത്തിയ റെയ്ഡിനിടെ കണ്ടെത്തിയ വിദേശികൾ നടത്തിയിരുന്ന അനധികൃത മൊബൈൽ ഫോൺ റിപ്പയർ കേന്ദ്രം

റിയാദ് - അൽമുർസലാത്ത് ഡിസ്ട്രികടിലെ മൊബൈൽ ഫോൺ സൂഖിൽ റിയാദ് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ നിയമം ലംഘിച്ച് മൊബൈൽ ഫോൺ വിൽപന, റിപ്പയർ മേഖലയിൽ പ്രവർത്തിച്ച 41 വിദേശികൾ പിടിയിലായി. മൊബൈൽ ഫോൺ വിൽപന, റിപ്പയർ മേഖലയിലെ തൊഴിലുകൾ സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ച് ഈ മേഖലകളിൽ ജോലി ചെയ്ത വിദേശികളാണ് പിടിയിലായത്. 


സുരക്ഷാ വകുപ്പുകളുടെ സഹകരണത്തോടെയാണ് മൊബൈൽ ഫോൺ വിൽപന, റിപ്പയർ മേഖലയിൽ വിദേശികൾ പ്രവർത്തിക്കുന്ന ഏതാനും സ്ഥാപനങ്ങളും അൽമുർസലാത്ത് മൊബൈൽ ഫോൺ സൂഖിനോട് ചേർന്ന ഗോഡൗണുകളും ലേബർ ഓഫീസ് ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.

ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിന് നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ തീരുമാനങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഫീൽഡ് പരിശോധനകൾ തുടരും. തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 19911 എന്ന നമ്പറിൽ കോൾ സെന്ററിൽ ബന്ധപ്പെട്ടോ എല്ലാവരും അറിയിക്കണമെന്ന് മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു. 

Latest News