ഏർവാടി(തമിഴ്‌നാട്)- ദക്ഷിണേന്ത്യയിലെ പ്രമുഖമായ ഏർവാടി ദർഗയിലെത്തിയ മനോദൗർബല്യമുള്ള മലയാളി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഏഴു കൗമാരക്കാർ അറസ്റ്റിൽ. മനോദൗർബല്യത്തിന് ചികിത്സ തേടിയെത്തിയ 22കാരിയെയാണ് സംഘം ക്രൂര പീഡനത്തിനിരയാക്കിയത്. 15നും 16നും ഇടയിൽ പ്രായമുള്ളവരാണ് കേസിലെ പ്രതികൾ. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
ഏർവാടി ദർഗയിൽ പിതാവിനൊപ്പമെത്തിയതായിരുന്നു യുവതി. ചികിത്സയുമായി ബന്ധപ്പെട്ട് സംസാരശേഷിയില്ലാത്ത പിതാവിനൊപ്പം രണ്ടുമാസമായി ദർഗയുടെ സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി. ശുചിമുറിയിലേക്ക് പോയ യുവതിയെ ഇവർ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.യുവതിയെ കാണാതെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൂർണ നഗ്‌നയായ നിലയിൽ യുവതിയെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.