Sorry, you need to enable JavaScript to visit this website.

ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമോ? സമ്മതം കൊടുക്കാന്‍ അവരെന്തറിഞ്ഞു

പാലക്കാട്- ഉഭയകക്ഷിസമ്മതപ്രകാരമുള്ള ലൈംഗികബന്ധമോ? അതും 9, 11 വയസ്സുള്ള രണ്ട് പിഞ്ചുപെണ്‍കുട്ടികളുടെ സമ്മതം... സമ്മതം കൊടുക്കാന്‍ അവരെന്തറിഞ്ഞിട്ടാണ്? നശിച്ച ലോകത്തെ പഴിച്ച് ഡോ.ഷിംന അസീസ്.

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരുടെ ദുരൂഹമരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെക്കൂടി കോടതി വെറുതേവിട്ടതിനു പിന്നാലെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പെണ്‍കുട്ടികളുടെ സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന ഡിവൈ.എസ്.പിയുടെ പരാമര്‍ശം വലിയ എതിര്‍പ്പുകളാണ് വിളിച്ചു വരുത്തുന്നത്.

പതിനെട്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി സമ്മതത്തോടെ ബന്ധപ്പെട്ടാലും കുറ്റകരമാണ്. എവിടെയാണ് ഈ 'ഉഭയകക്ഷിസമ്മതം' എന്ന വിചിത്രനയം വരുന്നത്? ഡോ. ഷിംന അസീസ് ചോദിക്കുന്നു.

എന്നിട്ട് ആത്മഹത്യയെന്ന് പേരില്‍ പൊടിയും തട്ടി, തെളിവില്ലെന്ന് എഴുതിച്ചേര്‍ത്ത് ഈ കൊടുംക്രൂരത ചെയ്തവന്‍മാര്‍ക്ക് രക്ഷയും.

നീതി കിട്ടിയില്ലെന്നല്ല, നീതിയുടെ നിഴല്‍ പോലും ആ കുഞ്ഞിമക്കളുടെ മേല്‍ വീണില്ലെന്ന് പറയണം.

ആ കുഞ്ഞുങ്ങള്‍ക്ക് നഷ്ടം, നൊന്തു പെറ്റവള്‍ക്ക് വറ്റാത്ത കണ്ണീര്‍. അവരില്‍ പ്രതീക്ഷ നിറച്ചവര്‍ക്ക് പാതിവഴിക്ക് നിലച്ച് പോയ കഥയായി ആ പെണ്‍മക്കള്‍.

നശിച്ച ലോകം.-ഡോ. ഷിംന അസീസ് ഫേസ് ബുക്കില്‍ കുറിച്ചു.

 

 

Latest News