തിരുവനന്തപുരം- വി.എസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രി യിൽ പ്രവേശിപ്പിച്ചു. രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരത്തെ ഉള്ളൂരുള്ള ശ്രീ ഉത്രം തിരുനാൾ റോയൽ (എസ്.യു.ടി) റോയൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. രക്ത സമ്മർദ്ദം കൂടിയതിന്റെ ക്ഷീണമാണ് വി.എസിനുള്ളതെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. എന്നാൽ, ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച വിഎസിനെ എം.ആർ.ഐ സ്‌കാ നിംഗിന് വിധേയമാക്കി. തലച്ചോറിലേക്കുള്ള രക്ത ഓട്ടത്തില് കുറവുണ്ടായെന്നാണ് സൂ ചന. ബ്രെയിൻ ഹെമറേജിന്റെ പ്രാഥമിക ഘട്ടമാണെന്ന സംശയവും ഡോക്ടർമാർക്കു ണ്ടെന്നാണറിയുന്നത്. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ വെകിട്ടോടെ വി.എസിനെ ആശുപത്രിയിൽ സന്ദർശിച്ചു. വി.എസ് ഇപ്പോൾ ഐ.സിയുവി ലാണ്. ഡോക്ടർമാരുടെ സുക്ഷ്മ നിരീക്ഷണവുമുണ്ട്. പൂർണ്ണ വിശ്രമമാണ് വേണ്ടതെന്ന് ഡോക്ടർമാർ വി.എസിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. വി.എസിന്റെ ഭാര്യ, മക ൻ, മരുമകൾ, ചെറുമക്കൾ എല്ലാവരും ആശുപത്രിയിലുണ്ട്. മൂന്ന് ദിവസത്തെ വിശ്രമ ത്തിന് ശേഷം ആശുപത്രി വിടാനാകുമെന്നാണ് അറിയുന്നത്.