ഗുജറാത്തില്‍ പത്തുവയസ്സുകാരിയെ അര ലക്ഷത്തിന് വിറ്റു 

ഗാന്ധിനഗര്‍- ഗുജറാത്തില്‍ പത്തുവയസ്സുകാരിയെ വിവാഹത്തിന്റെ മറവില്‍ 50,000 രൂപയ്ക്ക് വിറ്റു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് പത്തുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പിതാവ് 35കാരന് വിവാഹം ചെയ്തു നല്‍കിയത്. സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടു.ബനസ്‌കന്തയിലെ ദന്ത താലൂക്കിലെ ഖേര്‍മര്‍ എന്ന ഗ്രാമത്തില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് വിവാഹം നടന്നത്. ഗോവിന്ദ് താക്കൂര്‍ എന്ന യുവാവാണ് കുട്ടിയെ വിവാഹം ചെയ്തത്. ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ പിതാവിനെക്കാള്‍ ഒരു വയസ്സു മാത്രമാണ് കുറവുള്ളത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചത്. രണ്ട് മാസം മുമ്ബ് ജഗ്മല്‍ ഗമാര്‍ എന്ന ഇടനിലക്കാരന്‍ മുഖേനെയാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്ത് അയക്കാന്‍ പിതാവ് ശ്രമം ആരംഭിച്ചത്.

Latest News