Sorry, you need to enable JavaScript to visit this website.

'റാം റാം' വിളിക്കാത്തതിന് മുസ്ലിം ദമ്പതികളെ യുവാക്കള്‍ മര്‍ദിച്ചു; യുവതിയെ മാനഭംഗപ്പെടുത്തി

അല്‍വാര്‍- രാജസ്ഥാനിലെ അല്‍വാറില്‍ റാം റാം മന്ത്രം വിളിക്കാത്തതിന്റെ പേരില്‍ രണ്ടു യുവാക്കള്‍ മുസ്ലിം ദമ്പതികളെ മര്‍ദിച്ചു. യുവതിയുടെ മുമ്പില്‍ വച്ച് വസ്ത്രമഴിച്ച് ലൈംഗിക ചേഷ്ടകള്‍ കാണിച്ച് മാനഭംഗപ്പെടുത്തുകയും ചെയ്തു. ഹരിയാനയിലേക്ക് പോകാനായി ബസ്റ്റാന്‍ഡിലെത്തിയതായിരുന്നു ദമ്പതികള്‍. ശനിയാഴ്ച രാത്രിയാണ് സംഭവം. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് യുവാക്കള്‍ ദമ്പതികള്‍ക്കടുത്തെത്തിയത്. റാം റാം വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവ് അനുസരിച്ചില്ല. ഇതൊടെ മര്‍ദനം ആരംഭിക്കുകയായിരുന്നു. ദമ്പതികളുടെ നിലവിലി കേട്ടെത്തിയവര്‍ യുവാക്കളെ പിടികൂടി പെരുമാറിയ ശേഷം പോലീസിനു കൈമാറുകയായിരുന്നു. വംശ് ഭരദ്വാജ്, സുരേന്ദ്ര ഭാട്ടിയ എന്നീ യുവാക്കളാണ് പ്രതികള്‍. ഇരുവര്‍ക്കുമെതിരെ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കി.

ദിഡ്വാനയിലുള്ള ഭാര്യയുടെ അമ്മവീട് സന്ദര്‍ശിച്ച ശേഷം സ്വന്തം നാടായ ഹരിയാനയിലേ നൂഹിലേക്ക് പോകുകയായിരുന്നു ദമ്പതികള്‍. ഇവരുടെ കുട്ടിയും കൂടെയുണ്ടായിരുന്നു. അല്‍വാര്‍ ബസ്റ്റാന്‍ഡിലെത്തിയപ്പോള്‍ ലഘുഭക്ഷണം കഴിക്കാന്‍ ഒരു കടയില്‍ കയറി. ഇവിടെ വച്ചാണ് യുവാക്കള്‍ മോശമായി പെരുമാറാന്‍ തുടങ്ങിയതെന്ന് ദമ്പതികള്‍ പറഞ്ഞു. ഇന്ത്യയില്‍ കഴിയുന്ന മുസ്ലിംകള്‍ റാം റാം മന്ത്രം ചൊല്ലാന്‍ തയാറാകുന്നില്ലെന്ന് പറഞ്ഞാണ് ശല്യപ്പെടുത്താന്‍ ആരംഭിച്ചത്. ഭാര്യ ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കെതിരെ ലൈംഗികാതിക്രമം കാട്ടി. രണ്ടു യുവാക്കളും ചേര്‍ന്ന് യുവതിക്കു മുമ്പില്‍ വച്ച് വസ്ത്രമഴിച്ച് ലൈംഗിക ചേഷ്ടകള്‍ കാണിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. ഇത്രയും ആയപ്പോഴേക്കും അവിടെ കൂടിയവര്‍ ചേര്‍ന്ന് രണ്ടു യുവാക്കളേയും പിടികൂടി നന്നായി പെരുമാറുകയും ശേഷം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു. പോലീസ് ഇവരെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. ലൈംഗികാതിക്രമം, മതവികാരം വ്രണപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
 

Latest News