Sorry, you need to enable JavaScript to visit this website.

സല്‍മാന്‍ ഖാന് വേറെ നീതി,  ജഡ്ജിയുടെ ചേംബര്‍ പൂട്ടിയിട്ടു 

മുംബൈ- നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരായിരിക്കണം. അല്ലെങ്കില്‍ ജഡ്ജിമാര്‍ വിവരമറിയും! മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലാ കോടതി കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഉച്ചസമയത്തെ ഇടവേളയില്‍ ആഹാരം കഴിക്കാനായി ചേമ്പറില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയ ജഡ്ജിയ്ക്കും ജീവനക്കാരനും മുറിയില്‍ നിന്ന് പുറത്തിറങ്ങാനായില്ല. ജഡ്ജിയുടെ ചേമ്പറിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടി. ഒപ്പം വാതിലില്‍ ഒരു കത്തും എഴുതി ഒട്ടിച്ചിരുന്നു. 'മുംബൈ സെഷന്‍സ് കോടതി സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഹൈക്കോടതിയില്‍ നിന്ന് സല്‍മാന് ജാമ്യം ലഭിച്ചു. ഞാന്‍ ഇപ്പോഴും നീതിക്കായി വാതിലുകള്‍ കയറിയിറങ്ങുകയാണ്. ഞാന്‍ നികുതി ഒടുക്കുന്നുണ്ട്. ഞാന്‍ നികുതിയടക്കുന്നതുകൊണ്ടാണ് ജഡ്ജിന് ശമ്പളം കിട്ടുന്നത്. എന്നിട്ടും എനിക്ക് നീതി നിഷേധിക്കുന്നുവെങ്കില്‍ കോടതി പൂട്ടിയിടാനും എനിക്ക് അവകാശമുണ്ട്. ഡോ.ഫയസ് ഖാന്റെ നിര്‍ദ്ദേശത്തില്‍ കോടതി സീല്‍ ചെയ്യുന്നു'  ആരാണ് ഇത് ചെയ്തതെന്ന് കണ്ടെത്താന്‍ ഇതുവരെയും പൊലീസിനായിട്ടില്ല. 
ഉച്ചയ്ക്ക് രണ്ടിനും 2.30 നും ഇടയിലാണ് ജഡ്ജിയുടെ ചേമ്പര്‍ അജ്ഞാതന്‍ പൂട്ടിയിട്ടത്. സംഭവത്തില്‍ കേസെടുത്തുവെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വക്താവ് അറിയിച്ചു.

Latest News