Sorry, you need to enable JavaScript to visit this website.

വിജിലന്‍സ് പറയുന്നത് തന്നെ കുറിച്ച്  അല്ലെന്ന് ഇബ്രാഹിം കുഞ്ഞ് 

\കൊച്ചി- പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച ഗൂഢാലോചനയില്‍ ഉന്നത രാഷ്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തന്നെക്കുറിച്ച് ആകില്ലെന്ന് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. വിജിലന്‍സിന്റെ നീക്കത്തില്‍ ആശങ്കയില്ലെന്നും ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ വീണ്ടും ഹാജരാകുമെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി. പാലാരിവട്ടം പാലം കേസില്‍ അന്വേഷണവുമായി സഹകരിക്കും, അഴിമതിയില്‍ പങ്കുള്ളവരുടെ പേര് കരാറുകാരന് അറിയാമെങ്കില്‍ പറയട്ടെ എന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കരാറുകാരന്‍ സുമിത് ഗോയലിന് നേതാക്കള്‍ ആരൊക്കെ എന്ന് അറിയാമെന്നും ആരൊക്കെ എന്ന് വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുന്നുവെന്നും വിജിലന്‍സ് അറിയിച്ചിരുന്നു.
സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് വിജിലന്‍സ് ചൂണ്ടിക്കാണിച്ചിരുന്നത്.
പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതായി സംശയിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലന്‍സിന്റെ പക്കലുണ്ട്. ഇവയില്‍ അന്വേഷണം നടത്തിവരികയാണെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

Latest News