ലഖ്‌നൗ- യു.പിയിൽ വീണ്ടും പോലീസ് ഭീകരത. നേപ്പാൾ അതിർത്തിയോട് ചേർന്ന കഴിക്കൻ യു.പിയിലെ സിദ്ധാർത്ഥ് നഗർ ജില്ലയിലാണ് സംഭവം. ഒരു യുവാവിനെ രണ്ടു പോലീസുകാർ ചേർന്ന് ക്രൂരമായി വലിച്ചഴിച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. മർദ്ദനത്തിരയായ യുവാവിന്റെ പെങ്ങളുടെ ചെറിയ മകൻ ഭീതിയോടെ നിൽക്കുന്നതിന്റെ കാഴ്ചയും വീഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ രണ്ടു പോലീസുകാരെയും സർവീസിൽനിന്ന് സസ്‌പെന്റ് ചെയ്തു.
റിങ്കു പാണ്ഡേ എന്നയാൾക്കാണ് മർദ്ദനമേറ്റത്. പോലീസുകാർ പേപ്പർ ചെക്ക് ചെയ്യുന്നതിന് ഇടയിലാണ് തെറിയഭിഷേകവും തുടർന്ന് ക്രൂരമർദ്ദനവും അരങ്ങേറിയത്. സബ് ഇൻസ്‌പെക്ടർ വീരേന്ദ്ര മിശ്ര, ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര പ്രസാദ് എന്നിവരെ മർദ്ദനം നടത്തിയത്. യുവാവിന്റെ തലമുടിയിൽ പിടിച്ച് വലിച്ചിഴച്ചും മർദ്ദനമുണ്ടായി. പോലീസ് വകുപ്പിന് ആകമാനം അപമാനമുണ്ടാക്കിയ സംഭവമാണെന്നും പോലീസുകാരെ സസ്‌പെന്റ് ചെയ്‌തെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഡോ. ധരംവീർ സിംഗ് പറഞ്ഞു.#WATCH: Man thrashed by two police personnel in Siddharthnagar over alleged traffic violation. UP Police have taken cognisance of the incident and suspended the two police personnel. (Viral video) pic.twitter.com/0dWvnSV0lL
— ANI UP (@ANINewsUP) September 13, 2019