Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാവ് ഒരു വര്‍ഷം പീഡിപ്പിച്ചുവെന്ന് നിയമവിദ്യാര്‍ഥിനി

ന്യൂദല്‍ഹി- ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യു.പിയിലെ നിയമ വിദ്യാര്‍ഥിനി.
ചിന്മയാനന്ദിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യു.പിയിലെ ഷാജഹാന്‍പൂരില്‍നിന്ന് കാണാതാവുകയും പിന്നീട് രാജസ്ഥാനില്‍നിന്ന് പോലീസ് കണ്ടെത്തുകയും ചെയ്ത പെണ്‍കുട്ടിയാണ് കുടുതല്‍ വിവരങ്ങള്‍ വെളിപ്പെടത്തിയത്.  ഒരു വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ചിന്മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇതുസംബന്ധിച്ച് ലോധി റോഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും അത് ഷാജഹാന്‍പുര്‍ പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച തന്നെ 11 മണിക്കൂറോളം ചോദ്യം ചെയ്തു. അവരോട് പീഡനവിവരം പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടും അവര്‍ ചിന്മയാന്ദിനെ ഇതുവരെ അറസ്റ്റ് ചെയിതിട്ടില്ല- പെണ്‍കുട്ടി പറഞ്ഞു.

നേരത്തെ സ്വാമി ചിന്മയാനന്ദിനെതിരെ സമൂഹ മാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സഹായം അഭ്യര്‍ഥിച്ചിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പെണ്‍കുട്ടി ചിന്മയാനന്ദിന്റെ പേര് പറഞ്ഞിരുന്നില്ല.

 

Latest News